ആപ്പ്ജില്ല

മാറിത്താമസിക്കാന്‍ നല്‍കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ല; വിളിച്ചാല്‍ മോശം പ്രതികരണമെന്നും ഫ്ലാറ്റ് ഉടമകള്‍

ജില്ലാ ഭരണകൂടം കണ്ടെത്തിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്നാണ് മരടിലെ ഫ്ലാറ്റുടമകള്‍ ആരോപിക്കുന്നത്. സ്വന്തം നിലയ്ക്ക് താമസസ്ഥലം കണ്ടെത്തേണ്ട അവസ്ഥയിലാണിവര്‍

Samayam Malayalam 30 Sept 2019, 11:15 am

കൊച്ചി: മരടിലെ പൊളിക്കാനുള്ള ഫ്ലാറ്റുകളില്‍ നിന്ന് ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് മാറിത്താമസിക്കാന്‍ നല്‍കിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്ന് ആരോപണം. മരടിലെ ഫ്ലാറ്റുകളില്‍ നിന്നുള്ളവരുടെ പുനരധിവാസത്തിനായി 521 ഫ്ലാറ്റുകളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയത്.
Samayam Malayalam maradu flat


ഫ്ലാറ്റ് ഉടമകള്‍ക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന് തീരുമാനച്ച് മാറാമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ മാറാന്‍ കിട്ടിയ ഫ്ലാറ്റുകളില്‍ ഒഴിവില്ലെന്നാണ് മരടിലെ ഫ്ലാറ്റുടമകള്‍ ആരോപിക്കുന്നത്.

ഫ്ലാറ്റുകളില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ മോശം പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇതോടെ സ്വന്തം നിലയ്‍ക്ക് താമസസ്ഥലം കണ്ടെത്തേണ്ട സ്ഥിതിയിലാണ് ഇവര്‍. ശരിയായ അന്വേഷണം നടത്താതെയാണ് ജില്ലാ ഭരണകൂടം ഫ്ലാറ്റുകളുടെ പട്ടിക തയ്യാറാക്കിയതെന്നും പ്രതിഷേധം അറിയിക്കുമെന്നും ഉടമകള്‍ പറഞ്ഞു.

Also Read മരടിലെ ഫ്ലാറ്റുടമകള്‍ നിരാഹാരം നിര്‍ത്തി; ഒഴിപ്പിക്കല്‍ നടപടികളുമായി സഹകരിക്കും
മൂന്നാം തീയതി വരെയാണ് ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ അനുവദിച്ചിരിക്കുന്ന സമയം. രണ്ടാഴ്‍ചയ്ക്കുള്ളില്‍ നഷ്‍ടപരിഹാരം നല്‍കും, വിദേശത്തുള്ള ഉടമകളുടെ സാധനങ്ങള്‍ ജില്ലാ ഭരണകൂടുത്തിന്‍റെ സംരക്ഷണയില്‍ സൂക്ഷിക്കും തുടങ്ങിയ ഉറപ്പുകള്‍ കളക്ടര്‍ നല്‍കിയതിനാലാണ് ഇന്നലെ ഫ്ലാറ്റുടമകള്‍ സമരം അവസാനിപ്പിച്ചത്. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്ന് ഫ്ലാറ്റ് ഉടമകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also Read സര്‍ക്കാരിന് മുന്നില്‍ ഉപാധികളുമായി മരടിലെ ഫ്ലാറ്റുടമകള്‍

അതേസമയം, ഒഴിപ്പിക്കല്‍ നടപടിയെക്കുറിച്ച് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ അറിയിച്ചില്ലെന്ന് മരട് നഗരസഭാധ്യക്ഷയും കൗണ്‍സിലര്‍മാരും ആരോപിച്ചു. നഗരസഭയുടെ ദൈനംദിന കാര്യങ്ങളില്‍ സെക്രട്ടറിയുടെ ചുമതലയുള്ള സബ് കളക്ടര്‍ ഇടപെടുന്നില്ലെന്ന് കാണിച്ച് നഗരസഭാധ്യക്ഷ ടി.എച്ച്.നദീര തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഫ്ലാറ്റ് പൊളിക്കാനുള്ള ചുമതല മാത്രമേ തനിക്കുള്ളൂ എന്ന് ചൂണ്ടിക്കാട്ടി പ്രശ്‍നം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്ന് സ്നേഹില്‍ കുമാര്‍ വിട്ടുനിന്നിരുന്നു

Also Read മരടിലെ ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനം വഴി പൊളിച്ചുനീക്കും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്