കൊച്ചി: അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട ഫ്ലാറ്റ് സമുച്ചയത്തിലെ ഉടമകളെ പിന്തുണച്ച് മരട് നഗരസഭയിൽ പ്രമേയം. ഫ്ലാറ്റിലെ താമസക്കാരെ ദുരിതത്തിലാക്കിയ കോടതി വിധി അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയത്തിൽ വ്യക്തമാക്കി. ഭരണപക്ഷത്തിനും പ്രമേയത്തോട് അനുകൂല നിലപാടായതിനാൽ പ്രമേയം പാസാകുമെന്ന് തുടക്കം മുതൽ ഉറപ്പായിരുന്നു. കൗൺസിലിൽ ഉയര്‍ന്ന പരാമര്‍ശങ്ങളും പ്രമേയങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഫ്ലാറ്റുകള്‍ പൊളിക്കുന്നത് നഗരസഭയ്ക്ക ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്ന കാര്യമല്ലെന്നും മരട് നഗരസഭാ അധ്യക്ഷ ടി എച്ച് നാദിറ അറിയിച്ചു. സുപ്രീം കോടതി വിധി മാനിച്ചു തന്നെ പ്രശ്നപരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: കിടപ്പാടം നഷ്ടപ്പെടുന്നത് സെലിബ്രിറ്റികൾക്കും; പ്രതിഷേധം ഊർജ്ജിതമാക്കി ഫ്ലാറ്റുടമകൾ
സുപ്രീം കോടതി നല്‍കിയ അന്ത്യശാസനം മറികടക്കാനായി പുനഃപരിശോധനാ ഹര്‍ജി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. താമസക്കാരെ തെരുവിലിറക്കാതെ എങ്ങനെയും വിഷയത്തെ നേരിടണമെന്ന് പൊതുവിൽ അംഗങ്ങള്‍ക്കിടയിൽ അഭിപ്രായമുയര്‍ന്നു. ഫ്ലാറ്റുടമകളെ ഒഴിപ്പിക്കേണ്ടി വ്നാലും ഇവരെ പുനരധിവസിപ്പിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ സഹായത്തോടെ ചെയ്യണമെന്നും കൗൺസിലിൽ ആവശ്യമുയര്‍ന്നു. അതേസമയം, വിഷയത്തിൽ വേറെ ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ കേസ് നിയമപരമായി എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. 350ഓളം കുടുംബങ്ങളാണ് ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയാൽ വഴിയാധാരമാകുക.
കൗൺസിൽ യോഗം നടക്കുന്ന ഹാളിലും രാവിലെ മുതൽ തന്നെ ഫ്ലാറ്റുടമകള്‍ ഉണ്ടായിരുന്നു. തങ്ങളെ സഹായിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതോടെ രാവിലെ തന്നെ യോഗം ബഹളത്തിൽ മുങ്ങി. നിയമത്തിൽ ഇളവ് വേണമെന്ന ആവശ്യമാണ് താമസക്കാരിൽ ഒരു വിഭാഗം മുന്നോട്ടു വെച്ചത്.
അതേസമയം, ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ട് താമസക്കാർക്ക് ഇന്നു തന്നെ നോട്ടീസ് നൽകുമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. അഞ്ച് ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുക.
മരടിൽ തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെ പൊളിക്കാൻ ഉത്തരവിട്ട ഗോള്‍ഡൻ കായലോരം ഫ്ലാറ്റിലെ റസിഡൻ്റ് അസോസിയേഷനും 15 ഫ്ലാറ്റ് ഉടമകളും തെറ്റുതിരുത്തൽ ഹര്‍ജി സമര്‍പ്പിച്ചേക്കും. ഇതിനു മുൻപ് 4 ഫ്ലാറ്റുടമകൾ സമര്‍പ്പിച്ച റിട്ട് ഹര്‍ജികൾക്ക് നമ്പര്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 20ന് മുൻപ് അഞ്ച് ഫ്ലാറ്റുകളും പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അന്ത്യശാസനം പുറപ്പെടുവിച്ചതോടെ ഉത്തരവ് നടപ്പാക്കാൻ കോടതി മരട് നഗരസഭയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഫ്ലാറ്റുടമകളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ തീരുമാനിച്ചെങ്കിലും ഫ്ലാറ്റുടമകളുടെ ഭാഗത്തു നിന്ന് കനത്ത പ്രതിഷേധമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്.
Also Read: കിടപ്പാടം നഷ്ടപ്പെടുന്നത് സെലിബ്രിറ്റികൾക്കും; പ്രതിഷേധം ഊർജ്ജിതമാക്കി ഫ്ലാറ്റുടമകൾ
സുപ്രീം കോടതി നല്‍കിയ അന്ത്യശാസനം മറികടക്കാനായി പുനഃപരിശോധനാ ഹര്‍ജി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. താമസക്കാരെ തെരുവിലിറക്കാതെ എങ്ങനെയും വിഷയത്തെ നേരിടണമെന്ന് പൊതുവിൽ അംഗങ്ങള്‍ക്കിടയിൽ അഭിപ്രായമുയര്‍ന്നു. ഫ്ലാറ്റുടമകളെ ഒഴിപ്പിക്കേണ്ടി വ്നാലും ഇവരെ പുനരധിവസിപ്പിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ സഹായത്തോടെ ചെയ്യണമെന്നും കൗൺസിലിൽ ആവശ്യമുയര്‍ന്നു. അതേസമയം, വിഷയത്തിൽ വേറെ ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ കേസ് നിയമപരമായി എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. 350ഓളം കുടുംബങ്ങളാണ് ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയാൽ വഴിയാധാരമാകുക.
കൗൺസിൽ യോഗം നടക്കുന്ന ഹാളിലും രാവിലെ മുതൽ തന്നെ ഫ്ലാറ്റുടമകള്‍ ഉണ്ടായിരുന്നു. തങ്ങളെ സഹായിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതോടെ രാവിലെ തന്നെ യോഗം ബഹളത്തിൽ മുങ്ങി. നിയമത്തിൽ ഇളവ് വേണമെന്ന ആവശ്യമാണ് താമസക്കാരിൽ ഒരു വിഭാഗം മുന്നോട്ടു വെച്ചത്.
അതേസമയം, ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ട് താമസക്കാർക്ക് ഇന്നു തന്നെ നോട്ടീസ് നൽകുമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു. അഞ്ച് ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുക.
മരടിൽ തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ചു നിർമിച്ച ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധിക്കെതിരെ പൊളിക്കാൻ ഉത്തരവിട്ട ഗോള്‍ഡൻ കായലോരം ഫ്ലാറ്റിലെ റസിഡൻ്റ് അസോസിയേഷനും 15 ഫ്ലാറ്റ് ഉടമകളും തെറ്റുതിരുത്തൽ ഹര്‍ജി സമര്‍പ്പിച്ചേക്കും. ഇതിനു മുൻപ് 4 ഫ്ലാറ്റുടമകൾ സമര്‍പ്പിച്ച റിട്ട് ഹര്‍ജികൾക്ക് നമ്പര്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 20ന് മുൻപ് അഞ്ച് ഫ്ലാറ്റുകളും പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അന്ത്യശാസനം പുറപ്പെടുവിച്ചതോടെ ഉത്തരവ് നടപ്പാക്കാൻ കോടതി മരട് നഗരസഭയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഫ്ലാറ്റുടമകളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസിന്‍റെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ തീരുമാനിച്ചെങ്കിലും ഫ്ലാറ്റുടമകളുടെ ഭാഗത്തു നിന്ന് കനത്ത പ്രതിഷേധമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്.