മലപ്പുറം: എടവണ്ണ തുവ്വക്കാട്ടെ പെയിന്റ് ഗോഡൌണിൽ വൻ അഗ്നിബാധ. അഗ്നിശമന സേനയെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ജനവാസ കേന്ദ്രത്തിലാണ് തീപിടിച്ചിരിക്കുന്നത്. നാല് ഫയർഫോഴ്സ് യൂണിറ്റാണ് സ്ഥലത്തുള്ളത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഗോഡൌണാണിത്. അപകടകാരണം ഇനിയും വ്യക്തമല്ല. അതേസമയം, കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം ഇനിയും അണയ്ക്കാനായിട്ടില്ല. ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട ബ്രഹ്മപുരം പ്ലാന്റിൽ നിന്ന് തീയുയർന്നത്. സമീപത്തുള്ള കടമ്പ്രയാര്‍ പുഴയിൽ നിന്നാണ് തീയണക്കാൻ വെള്ളമെത്തിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ നാലാം തവണയാണ് ഇത്തരത്തിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത്.
അടിയന്തരമായി കളക്ടർ റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. തുടർന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള ബ്രഹ്മപുരം പ്ലാന്റ് സന്ദർശിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്ന് ഉയർന്ന കറുത്ത പുക നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ രാവിലെ മൂടിയിരുന്നു. തുടർച്ചയായി പ്ലാന്റിൽ തീപിടിത്തം ഉണ്ടാകുന്നതിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന് സംശയിക്കുന്നതായി മേയർ സൗമിനി ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ, ബെംഗളുരുവിൽ എയ്റോ ഇന്ത്യ ഷോയ്ക്കിടെ വൻ തീപിടുത്തമുണ്ടായി. പാർക്കിങ് ഗ്രൌണ്ടിലുണ്ടായിരുന്ന 300ഓളം കാറുകള്‍ തീപിടുത്തത്തിൽ കത്തി നശിച്ചു. യെലഹങ്ക എയര്‍ ഫോഴ്സ് സ്റ്റേഷന്റെ അഞ്ചാം ഗേറ്റിനു സമീപമാണ് അപകടമുണ്ടായതെന്ന് അഗ്നിശമനസേന അറിയിച്ചു. ഉച്ചയ്ക്ക് 12.17നായിരുന്നു തീപിടുത്തമുണ്ടായത്.
അടിയന്തരമായി കളക്ടർ റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. തുടർന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള ബ്രഹ്മപുരം പ്ലാന്റ് സന്ദർശിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്ന് ഉയർന്ന കറുത്ത പുക നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ രാവിലെ മൂടിയിരുന്നു. തുടർച്ചയായി പ്ലാന്റിൽ തീപിടിത്തം ഉണ്ടാകുന്നതിന് പിന്നിൽ അട്ടിമറിയുണ്ടോ എന്ന് സംശയിക്കുന്നതായി മേയർ സൗമിനി ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ, ബെംഗളുരുവിൽ എയ്റോ ഇന്ത്യ ഷോയ്ക്കിടെ വൻ തീപിടുത്തമുണ്ടായി. പാർക്കിങ് ഗ്രൌണ്ടിലുണ്ടായിരുന്ന 300ഓളം കാറുകള്‍ തീപിടുത്തത്തിൽ കത്തി നശിച്ചു. യെലഹങ്ക എയര്‍ ഫോഴ്സ് സ്റ്റേഷന്റെ അഞ്ചാം ഗേറ്റിനു സമീപമാണ് അപകടമുണ്ടായതെന്ന് അഗ്നിശമനസേന അറിയിച്ചു. ഉച്ചയ്ക്ക് 12.17നായിരുന്നു തീപിടുത്തമുണ്ടായത്.