ആപ്പ്ജില്ല

തോണിമറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം ലഭിച്ചു. കൂടെയുണ്ടായിരുന്ന ഒരാളെ കുറിച്ച് വിവരമില്ല.

Samayam Malayalam 24 Jul 2018, 10:26 am
കോട്ടയം: വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം ലഭിച്ചു. പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തിങ്കളാഴ്ചയാണ് ഉച്ചയോടെയാണ് അപകടമുണ്ടായത്. തലയോലപ്പറമ്പിലെ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
Samayam Malayalam saji and bibin



തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിൻ ബാബുവിനെ കുറിച്ച് യാതൊരു വിവരം ലഭിച്ചിട്ടില്ല. രാവിലെ എഴര മുതൽ നാവികസേനയുടെ പ്രത്യേക സംഘവും പ്രദേശവാസികളും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. അതിനിടയിലാണ് സജിയുടെ മൃതദേഹം ലഭിച്ചിരിക്കുന്നത്. ശ്രീധരൻ, അഭിലാഷ് എന്നിവരെ നാട്ടുകാര്‍ ഇന്നലെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു.

കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ച് മടങ്ങുന്നതിനിടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്