മധ്യപ്രദേശിൽ മലയാളി അധ്യാപകൻ തൂങ്ങി മരിച്ചു; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ടിജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. മധ്യപ്രദേശിൽ നിന്നെത്തിച്ച മൃതദേഹം സംസ്‌കരിക്കുന്നതിന് മുൻപ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു.
Samayam Malayalam 20 Feb 2020, 10:30 am
മാവേലിക്കര: മധ്യപ്രദേശിൽ യുവ അധ്യാപകൻ തൂങ്ങി അംറിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. നാട്ടിലെത്തിച്ചു മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്തു. തെക്കേക്കര ചെറുകുന്നം ടിജു ഭവനത്തിൽ പരേതനായ വിശ്വന്റെയും ഓമനയുടെയും മകൻ ടിജു വിശ്വനെ (31) ആണ് ഫെബ്രുവരി 14ന് മധ്യപ്രദേശിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
Also Read: തമിഴ്‌നാട്ടില്‍ രണ്ട് വാഹനാപകടങ്ങളിലായി 19 മരണം; നിരവധി പേര്‍ക്ക് പരിക്ക്
ടിജുവിന്റെ സുഹൃത്തുക്കളാണ് ടിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന് വീട്ടിൽ വിളിച്ച് അറിയിച്ചത്. മധ്യപ്രദേശിലെ പന്നാ ജില്ലയിലെ മാനസ് ഇന്റർനാഷണൽ സ്‌കൂളിൽ കഴിഞ്ഞ രണ്ടു വർഷമായി അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു ടിജു. മധ്യപ്രദേശിൽ നിന്ന് ആംബുലൻസിലാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്.
Also Read: 908 ടിക്കറ്റുകള്‍ വിറ്റ് പോയി; ആകെ ചിലവ് 23 ലക്ഷം; വിശദീകരണവുമായി കരുണ ഭാരവാഹികൾ
ടിജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ചെങ്ങന്നൂർ ആർഡിഒക്ക് പരാതി നൽകി. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറത്തികാട് പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. ടിജുവിന്റെ മൃതദേഹം സംസ്‌കരിച്ചു.