ആപ്പ്ജില്ല

കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു, ശസ്ത്രക്രിയ ആവശ്യം; ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ്

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലാണ് മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ അറസ്റ്റിലായത്. പാലാരിവട്ടം പാലം അഴിമതി കേസിൽ കഴിഞ്ഞദിവസമായിരുന്നു മുൻമന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായത്

Samayam Malayalam 20 Nov 2020, 6:12 pm
കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ എംസി കമറുദ്ദീന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരണം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കമറുദ്ദീനെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനമെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
Samayam Malayalam mc kamaruddin, vk ebrahim kunju
എംസി കമറുദ്ദീൻ, വികെ ഇബ്രാഹിംകുഞ്ഞ്. PHOTTO: mc kamaruddin, vk ebrahim kunju/facebook


ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കുമെന്നാണ് റിപ്പോർട്ട്. മഞ്ചേശ്വരം എംഎൽഎയായ കമറുദ്ദീനെ നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പരിയാരത്ത് ഐസിയുവിലേക്ക് മാറ്റിയത്. ആൻജിയോ ഗ്രാം പരിശോധനാ റിപ്പോർട്ട് വന്നതിന് ശേഷം തുടർ ചികിത്സ തീരുമാനിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് നേരത്തെ അറിയിച്ചിരുന്നു.

Also Read : സ്വപ്‌നയുടെ ശബ്‌ദ സന്ദേശം; ജയിൽ ഡിജിപിയുടെ പരാതിയിൽ ആശയക്കുഴപ്പം, നിയമോപദേശം തേടാൻ പോലീസ്

അതേസമയം പാലാരിവട്ടം പാലം അഴിമതി കേസിൽ അറസ്റ്റിലായ മുൻ മന്ത്രിയും ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനില പരിശോധിക്കാനുള്ള മെഡിക്കൽ ബോർഡ് വിശദാംശങ്ങളിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് ഉത്തരവ് പറയും. ബോർഡിൽ ഉൾപ്പെടുത്തേണ്ട ഡോക്ടർമാരുടെയും പരിശോധന വിഷയങ്ങളുടെയും വിശദാംശങ്ങളാണ് വിജിലൻസ് കോടതിയെ അറിയിക്കുക.

ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസിന് കോടതി നേരത്തെ നിർദേശം നൽകിയത്. മെഡിക്കൽ ബോർഡ് സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും വിജിലൻസിന്‍റെ കസ്റ്റഡി അപേക്ഷയിൽ കോടതി തീരുമാനം സ്വീകരിക്കുകയെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്.

Also Read: സ്വപ്‌നയുടെ ശബ്ദരേഖ റെക്കോര്‍ഡ് ചെയ്ത സ്ഥലവും തീയതിയും കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിങ്

അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യാനെത്തിയതിന്‍റെ തലേദിവസമായിരുന്നു ഇബ്രാംഹിംകുഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റായത്. പിന്നീട് ഇവിടെയെത്തിയാണ് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയതും കോടതി മറ്റ് നടപടികൾ സ്വീകരിച്ചതും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്