കണ്ണൂര്‍: സിഒടി നസീർ വധശ്രമക്കേസിൽ തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് തലശേരി എംഎൽഎ എ എൻ ഷംസീര്‍. മാധ്യമങ്ങള്‍ക്ക് ആക്രമിക്കപ്പെട്ടയാളോടുള്ള സ്നേഹമല്ലെന്നും സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഷംസീര്‍ ആരോപിച്ചു.
തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയത് എഎൻ ഷംസീറാണെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. ഷംസീറിനെതിരെ മൊഴി നൽകിയിട്ടും പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനെ സംശയത്തിന്റെ നിഴലിൽ നിർത്താനായിരുന്നു ലക്ഷ്യമെന്നും നസീർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
സംഭവത്തിൽ സിപിഎം അന്വേഷണം ആരംഭിച്ചിരുന്നു. കല്യാശേരി എംഎൽഎ ടിവി രാജേഷ്, ജില്ലാ കമ്മിറ്റി അംഗം ഹരീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. തലശേരിയിലെ 20 പാര്‍ട്ടി അംഗങ്ങളിൽ നിന്ന് അന്വേഷണ സമിതി മൊഴിയെടുത്തിരുന്നു. നേരത്തെ ജെഡിഎസിലെ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ എ എൻ ഷംസീറിന് നസീറുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ചിലര്‍ മൊഴിനൽകിയിട്ടുണ്ട്.
മെയ് 18 രാത്രിയായിരുന്നു സി ഒ ടി നസീറിനെതിരെ ആക്രമണം ഉണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ തലശ്ശേരി പുതിയ ബസ്റ്റാന്റിനടുത്തുവെച്ച് നസീറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആയുധങ്ങളുമായെത്തിയ മൂന്നംഗ സംഘമാണ് നസീറിനെ വെട്ടി പരിക്കേൽപ്പിച്ചത്. സീറിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചശേഷം ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വടകര എൽഡിഎഫ് സ്ഥാനാർഥി പി. ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പറഞ്ഞിരുന്നു.
തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തിയത് എഎൻ ഷംസീറാണെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. ഷംസീറിനെതിരെ മൊഴി നൽകിയിട്ടും പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനെ സംശയത്തിന്റെ നിഴലിൽ നിർത്താനായിരുന്നു ലക്ഷ്യമെന്നും നസീർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
സംഭവത്തിൽ സിപിഎം അന്വേഷണം ആരംഭിച്ചിരുന്നു. കല്യാശേരി എംഎൽഎ ടിവി രാജേഷ്, ജില്ലാ കമ്മിറ്റി അംഗം ഹരീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. തലശേരിയിലെ 20 പാര്‍ട്ടി അംഗങ്ങളിൽ നിന്ന് അന്വേഷണ സമിതി മൊഴിയെടുത്തിരുന്നു. നേരത്തെ ജെഡിഎസിലെ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണത്തിൽ എ എൻ ഷംസീറിന് നസീറുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ചിലര്‍ മൊഴിനൽകിയിട്ടുണ്ട്.
മെയ് 18 രാത്രിയായിരുന്നു സി ഒ ടി നസീറിനെതിരെ ആക്രമണം ഉണ്ടായത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ തലശ്ശേരി പുതിയ ബസ്റ്റാന്റിനടുത്തുവെച്ച് നസീറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആയുധങ്ങളുമായെത്തിയ മൂന്നംഗ സംഘമാണ് നസീറിനെ വെട്ടി പരിക്കേൽപ്പിച്ചത്. സീറിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചശേഷം ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് വടകര എൽഡിഎഫ് സ്ഥാനാർഥി പി. ജയരാജനും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പറഞ്ഞിരുന്നു.