തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഹവാല ഇടപാടിലൂടെയാണ് പണം കൈമാറിയതെന്ന സൂചനയെത്തുടര്‍ന്നാണ് എൻഫോഴ്‍സ്മെന്‍റ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.
മെഡിക്കല്‍ കോളേജിന് അനുമതി നേടിയെടുക്കാന്‍ നേതാക്കള്‍ 5.6 കോടി രൂപ കോഴ കൈപ്പറ്റിയെന്നും പണം ഹവാല വഴി ഡല്‍ഹിയിലേക്ക് അയച്ചു എന്നുമാണ് ആരോപണം. ഹവാല ഇടപാടുകള്‍ 2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്റ്റിനു കീഴിലാണ് വരുന്നത്. ഇതുപ്രകാരമാണ് എൻഫോഴ്‍സ്‍മെന്‍റ് അന്വേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്.
കോഴ വാങ്ങിയ കാര്യം ബിജെപി സംസ്ഥാന സമിതി നിയമിച്ച അന്വേഷണ കമ്മീഷന്‍ സ്ഥിരീകരിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.
Medical college bribery: ED starts probe
Enforcement Directorate has initiated a probe into the alleged medical college bribery involving state BJP leaders.
മെഡിക്കല്‍ കോളേജിന് അനുമതി നേടിയെടുക്കാന്‍ നേതാക്കള്‍ 5.6 കോടി രൂപ കോഴ കൈപ്പറ്റിയെന്നും പണം ഹവാല വഴി ഡല്‍ഹിയിലേക്ക് അയച്ചു എന്നുമാണ് ആരോപണം. ഹവാല ഇടപാടുകള്‍ 2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്റ്റിനു കീഴിലാണ് വരുന്നത്. ഇതുപ്രകാരമാണ് എൻഫോഴ്‍സ്‍മെന്‍റ് അന്വേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്.
കോഴ വാങ്ങിയ കാര്യം ബിജെപി സംസ്ഥാന സമിതി നിയമിച്ച അന്വേഷണ കമ്മീഷന്‍ സ്ഥിരീകരിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം തിരുവനന്തപുരത്ത് നടക്കുന്നുണ്ട്.
Medical college bribery: ED starts probe
Enforcement Directorate has initiated a probe into the alleged medical college bribery involving state BJP leaders.