ആപ്പ്ജില്ല

പ്രളയം; നഷ്ടപരിഹാരത്തിന് കൃത്യമായ മാനദണ്ഡം വേണമെന്ന് കോടതി

കുറഞ്ഞ നഷ്ടപരിഹാരം നാല് ലക്ഷം രൂപ എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

Samayam Malayalam 4 Sept 2018, 8:23 pm
കൊച്ചി: പ്രളയത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് കേരള ഹൈക്കോടതി. അര്‍ഹതയുള്ളവര്‍ ആരെന്ന് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയമിക്കണം. കുറഞ്ഞ നഷ്ടപരിഹാരം നാല് ലക്ഷം രൂപ എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിച്ചതെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.
Samayam Malayalam court.


നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത് മുന്‍ഗണനാക്രമവും നാശനഷ്ടത്തിന്റെ തോതും പരിഗണിച്ചായിരിക്കണം.സുതാര്യവും ശാസ്ത്രീയവുമായി ആകണം എല്ലാക്കാര്യങ്ങളും വിലയിരുത്തേണ്ടതെന്നും കോടതി നിര്‍ദ്ദേശിച്ചു

പ്രളയദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. നഷ്ടപരിഹാരം നല്കുന്നത് എന്ത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണെന്ന് ഈ മാസം 19ന് മുമ്പ് അറിയിക്കണമെന്നാണ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

റവന്യു ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം കണക്കാക്കാന്‍ നിര്‍ദേശിച്ചാല്‍ അത് വലിയ കാലതാമസത്തിനും സ്വജനപക്ഷപാതത്തിനും വഴിവയ്ക്കുമെന്നും കോടതി നിരീക്ഷിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്