തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവര്‍ത്തനസമയം വൈകുന്നേരം വരെയാക്കാനുള്ള ആലോചനയിൽ സംസ്ഥാന സര്‍ക്കാര്‍. ഉച്ച വരെയുള്ള സമയം മാത്രം ക്ലാസുകള്‍ നടത്തിയാലും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാൻ കഴിയുന്നില്ലെന്ന പരാതിയ്ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. ഡിസംബറോടു കൂടി പുതിയ സമയക്രമം കൊണ്ടുവരാനാണ് പൊതുവിഭ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. Also Read: 'എൻ്റെ മോൾ കരളിൻ്റെ ഒരു ഭാഗം'; വേദനയായി അച്ഛൻ്റെ കുറിപ്പ്; ഭര്‍ത്താവും മാതാപിതാക്കളും ഇന്ന് കോടതിയിൽ
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ സ്കൂള്‍ സമയക്രമം പരിഷ്കരിക്കുന്ന കാര്യം ചര്‍ച്ചയായതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയും ഇതു സംബന്ധിച്ച് കൂടുതൽ ചര്‍ച്ചകള്‍ നടക്കും. നിലവിൽ സംസ്ഥാനത്തെ സ്കൂളുകള്‍ കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നപ്പോള്‍ ഉച്ചവരെ മാത്രമാണ് അധ്യയനം നടക്കുന്നത്. കുട്ടികള്‍ തമ്മിൽ ഇടപഴകുന്നത് കുറയ്ക്കാനും രോഗവ്യാപന സാധ്യത ചുരുക്കാനുമായി നിരവധി കരുതൽ നടപടികളും സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും ക്ലാസുകള്‍ നീട്ടുന്ന കാര്യം തീരുമാനിക്കുക.
Also Read: ടിആര്‍എഫ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു
അതേസമയം, പ്ലസ് വൺ സീറ്റുക്ഷാമം പരിഹരിക്കാൻ താത്കാലിക ബാച്ചുകള്‍ തുടങ്ങാനുള്ള നീക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഏഴു ജില്ലകളിലായി 65ഓളം താത്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് ഹയര്‍ സെക്കണ്ടറി വിഭാഗം നിര്‍ദേശം മുന്നോട്ടു വെച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില താലൂക്കുകളിലുമാണ് അധിക ബാച്ചുകള്‍ ആവശ്യമായി വരിക.
വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ സ്കൂള്‍ സമയക്രമം പരിഷ്കരിക്കുന്ന കാര്യം ചര്‍ച്ചയായതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയും ഇതു സംബന്ധിച്ച് കൂടുതൽ ചര്‍ച്ചകള്‍ നടക്കും. നിലവിൽ സംസ്ഥാനത്തെ സ്കൂളുകള്‍ കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തുറന്നപ്പോള്‍ ഉച്ചവരെ മാത്രമാണ് അധ്യയനം നടക്കുന്നത്. കുട്ടികള്‍ തമ്മിൽ ഇടപഴകുന്നത് കുറയ്ക്കാനും രോഗവ്യാപന സാധ്യത ചുരുക്കാനുമായി നിരവധി കരുതൽ നടപടികളും സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും ക്ലാസുകള്‍ നീട്ടുന്ന കാര്യം തീരുമാനിക്കുക.
Also Read: ടിആര്‍എഫ് കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് തീവ്രവാദികളെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു
അതേസമയം, പ്ലസ് വൺ സീറ്റുക്ഷാമം പരിഹരിക്കാൻ താത്കാലിക ബാച്ചുകള്‍ തുടങ്ങാനുള്ള നീക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഏഴു ജില്ലകളിലായി 65ഓളം താത്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് ഹയര്‍ സെക്കണ്ടറി വിഭാഗം നിര്‍ദേശം മുന്നോട്ടു വെച്ചു. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലും തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില താലൂക്കുകളിലുമാണ് അധിക ബാച്ചുകള്‍ ആവശ്യമായി വരിക.