ആപ്പ്ജില്ല

യാക്കോബായ സഭാധ്യക്ഷൻ മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞു

പാത്രിയാര്‍ക്കീസ് ബാവയ്ക്ക് രാജി സന്നദ്ധത അറിയിച്ചു കൊണ്ട് സഭാധ്യക്ഷൻ ഇന്നലെ കത്ത് നല്‍കിയിരുന്നു. പുതിയ ഭരണ സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും തന്നെ സഭാധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

Samayam Malayalam 1 May 2019, 11:33 am
കൊച്ചി: മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിയണമെന്ന ബസേലിയസ് തോമസ് പ്രഥമൻ ബാവായുടെ തീരുമാനം പാത്രിയർക്കീസ് ബാവ അംഗീകരിച്ചു. എന്നാൽ, കാതോലിക്കാ ബാവ സ്ഥാനത്ത് തുടരണമെന്ന് പാത്രിയർക്കീസ് നിർദേശിച്ചു. യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് ബസേലിയോസ് തോമസ് പ്രഥമൻ ബാവ സ്ഥാനത്യാഗത്തിനൊരുങ്ങിയത്.
Samayam Malayalam thomas pradhaman


പാത്രിയാര്‍ക്കീസ് ബാവയ്ക്ക് രാജി സന്നദ്ധത അറിയിച്ചു കൊണ്ട് സഭാധ്യക്ഷൻ ഇന്നലെ കത്ത് നല്‍കിയിരുന്നു. പുതിയ ഭരണ സമിതി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും തന്നെ സഭാധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്. കത്തിന്‍റെ പകര്‍പ്പ് വിവിധ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

തന്നെ മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന് ബാവ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഏതാനു മാസം മുൻപ് നിലവിൽ വന്ന പുതിയ ഭരണസമിതിയും ബാവയും തമ്മിൽ കടുത്ത തര്‍ക്കം നിലനിന്നിരുന്നു.

സഭയിലെ ധനശേഖരണം സംബന്ധിച്ച് സഭാധ്യക്ഷനെതിരെ പുതിയ സമിതി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ആക്ഷേപം. എന്നാൽ തന്‍റെ പേരിൽ സ്വത്തുക്കളില്ലെന്നും എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും തോമസ് പ്രഥമൻ ബാവ ദമാസ്കസിലേയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

അതേസമയം, തന്നെ അങ്കമാലി മെത്രാനായി തുടരാൻ അനുവദിക്കമണെന്നും ബാവ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാത്രിയാര്‍ക്കീസ് ബാവ അടുത്ത മാസം കേരളത്തിലെത്തുന്നതിന് മുൻപാണ് പുതിയ നീക്കം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്