ആപ്പ്ജില്ല

ചിന്താ കർബാനേ നാ ഭായ്; തിരിച്ചെത്തിയവർക്ക് താങ്ങായി ബംഗാളി വിദ്യാർഥികൾ

കേരളത്തിലെ പ്രളയക്കെടുതികളിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ തൊഴിലാളികൾക്ക് ബംഗാളിലെ വിദ്യാർഥികളുടെ സഹായഹസ്തം. വെസ്റ്റ് ബംഗാളിലെ വിവിധ സ‍ർവകാലശാലകളെ 130 ഒാളം വിദ്യാ‍ർഥികൾ സ്റ്റേഷനിലിറങ്ങിയ നാട്ടുകാരെ സഹായിക്കാനെത്തി

Samayam Malayalam 24 Aug 2018, 1:57 pm
വെസ്റ്റ് ബംഗാൾ: കേരളത്തിലെ പ്രളയക്കെടുതികളിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ തൊഴിലാളികൾക്ക് ബംഗാളിലെ വിദ്യാർഥികളുടെ സഹായഹസ്തം. വെസ്റ്റ് ബംഗാളിലെ വിവിധ സ‍ർവകാലശാലകളെ 130 ഒാളം വിദ്യാ‍ർഥികൾ സ്റ്റേഷനിലിറങ്ങിയ നാട്ടുകാരെ സഹായിക്കാനെത്തി. രാത്രി പന്ത്രണ്ടോടെയാണ് 2500 പേരുമായി ആദ്യ ട്രെയിനെത്തിയത്. മതിയായ വസ്ത്രങ്ങളോ പണമോ ഭക്ഷണമോ ആരുടേയും കൈവശം ഉണ്ടായിരുന്നില്ല. 2500 ഒാളം തൊളിലാളികളുമായി എത്തിയ വെളുപ്പിനെത്തിയ ട്രെയിനിലും ഇതായിരുന്നു അവസ്ഥ.
Samayam Malayalam migrant-tnm


ബംഗാളിലേയും ആസാമിലേയും വിദൂര സ്ഥലങ്ങളിലേക്കുമുള്ള 10-15മണിക്കൂറുകളെടുക്കുന്ന യാത്രയിൽ പലരുടേയും കൈവശം ഉടുത്തിരിക്കുന്ന വസ്ത്രങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. ബന്ധുക്കൾ പലരും കേരളത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലാണ് എന്നുള്ളതും തൊഴിൽ ഇല്ലാതായതും പലരേയും ആശങ്കയിലാഴ്തത്തുന്നു. സ്റ്റേഷനിലെത്തിയ വിദ്യാ‍‍‍ർഥി വൊളൻ്റിയേഴ്സ് ഇവ‍ർക്ക് വിവിധ സഹായങ്ങൾ നൽകി. '' ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞാഴ്ചകളായി ബംഗളിലെത്തിക്കൊണ്ടിരിക്കുന്നത്. ബംഗാൾ സ‍ർക്കാ‍ർ അടിയന്തര ശ്രദ്ധ ഇൗ തൊഴിലാളികളുടെ കാര്യത്തിൽ എടുക്കണം. ജനങ്ങളും അവരെ സഹായിക്കണം. കേരളത്തിൽ നിന്നും കൂട്ടത്തോടെ തൊഴിലാളികളെ പിരിച്ചുവിട്ടെന്നും, ക്യാമ്പുകളിൽ മോശപ്പെട്ട അനുഭവമാണെന്നുമുള്ള അജണ്ടകൾ തള്ളിക്കളയുന്ന"തായും വിദ്യാ‍ർഥികൾ പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്