കണ്ണൂര്‍: യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസിനെതിരായ വ്യാജ രേഖ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്ന് മന്ത്രി എ സി മൊയ്തീൻ. ഇൻഫോർമേഷൻ കേരളാ മിഷനിലെ നിയമനങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനവുമായി ബന്ധപ്പെട്ട രേഖകള്‍ ആര്‍ക്കും പരിശോധിക്കാം. തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു നിയമനത്തിനെതിരെയല്ല കത്ത് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദര പുത്രത്തിന്‍റെ നിയമനത്തിൽ തെളിവുകളുമായി പി കെ ഫിറോസ് രംഗത്തെത്തിയത്. നിയമനത്തിനെതിരെ ജെയിംസ് മാത്യു മന്ത്രി എ സി മൊയ്തീനും പുറത്തുവിട്ടിരുന്നു. അതേസമയം ഇതിനെതിരെ ജെയിംസ് മാത്യു രംഗത്തെത്തിയിരുന്നു. പി കെ ഫിറോസ് വ്യാജമായ കത്താണ് തന്‍റെ പേരിൽ പുറത്തുവിട്ടിരിക്കുന്നതെന്നും മാനനഷ്ടത്തിന് കേസ് നൽകുമെന്നും ജയിംസ് മാത്യു വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചത്.
കഴിഞ്ഞ ദിവസമാണ് സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദര പുത്രത്തിന്‍റെ നിയമനത്തിൽ തെളിവുകളുമായി പി കെ ഫിറോസ് രംഗത്തെത്തിയത്. നിയമനത്തിനെതിരെ ജെയിംസ് മാത്യു മന്ത്രി എ സി മൊയ്തീനും പുറത്തുവിട്ടിരുന്നു. അതേസമയം ഇതിനെതിരെ ജെയിംസ് മാത്യു രംഗത്തെത്തിയിരുന്നു. പി കെ ഫിറോസ് വ്യാജമായ കത്താണ് തന്‍റെ പേരിൽ പുറത്തുവിട്ടിരിക്കുന്നതെന്നും മാനനഷ്ടത്തിന് കേസ് നൽകുമെന്നും ജയിംസ് മാത്യു വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി അറിയിച്ചത്.