പാലക്കാട്: ശബരിമല തന്ത്രി മാറി നില്‍ക്കുന്നതാണ് മാന്യതയെന്ന് മന്ത്രി എ കെ ബാലന്‍. കോടതി വിധി പ്രകാരവും ഭരണഘടനാപ്രകാരവും തന്ത്രിയുടെ നടപടി തെറ്റാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയതാണ് ഭരണകക്ഷിയെ ചൊടിപ്പിച്ചത്. തന്ത്രിക്ക് സ്വന്തം ഇഷ്ടപ്രകാരം ശുദ്ധിക്രിയ നടത്താന്‍ സാധിക്കില്ല. ഇത് ദേവസ്വം മാന്വലില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം ഒരു മണിക്കൂര്‍ നേരം കൊണ്ടൊന്നും ശുദ്ധിക്രിയ നടത്താന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിക്ക് മറുപടി നല്‍കാന്‍ 15 ദിവസം അനുവദിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി ലംഘിക്കുന്ന രീതിയിലാണ് ശുദ്ധികലശം നടന്നതെന്നാണ് ദേവസ്വം ബോര്‍ഡ്‍ നിരീക്ഷിച്ചത്.
ആചാര ലംഘനമുണ്ടായാൽ ശുദ്ധിക്രിയ നടത്തണമെങ്കിൽ ദേവസ്വം ബോർഡ്‍ അനുവാദത്തോടുകൂടി മത്രമേ ചെയ്യാനാകൂ എന്നാണ് ദേവസ്വം മാന്വലിൽ പറയുന്നത്. ഇത് പാലിച്ചില്ലെന്നാണ് ദേവസ്വം പറയുന്നത്. എന്നാല്‍ തന്ത്രവിധികളില്‍ ആസ്‍പദമാക്കി നടത്തുന്ന ക്രിയകള്‍ക്ക് ദേവസ്വം ബോര്‍ഡിന്‍റെ അനുവാദം ആവശ്യമില്ലെന്നാണ് തന്ത്രിയുടെ നിലപാട്.
അതേസമയം ശുദ്ധിക്രിയ നടത്തിയതില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിക്ക് മറുപടി നല്‍കാന്‍ 15 ദിവസം അനുവദിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി ലംഘിക്കുന്ന രീതിയിലാണ് ശുദ്ധികലശം നടന്നതെന്നാണ് ദേവസ്വം ബോര്‍ഡ്‍ നിരീക്ഷിച്ചത്.
ആചാര ലംഘനമുണ്ടായാൽ ശുദ്ധിക്രിയ നടത്തണമെങ്കിൽ ദേവസ്വം ബോർഡ്‍ അനുവാദത്തോടുകൂടി മത്രമേ ചെയ്യാനാകൂ എന്നാണ് ദേവസ്വം മാന്വലിൽ പറയുന്നത്. ഇത് പാലിച്ചില്ലെന്നാണ് ദേവസ്വം പറയുന്നത്. എന്നാല്‍ തന്ത്രവിധികളില്‍ ആസ്‍പദമാക്കി നടത്തുന്ന ക്രിയകള്‍ക്ക് ദേവസ്വം ബോര്‍ഡിന്‍റെ അനുവാദം ആവശ്യമില്ലെന്നാണ് തന്ത്രിയുടെ നിലപാട്.