തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ കുറ്റാരോപിതനായ മോന്‍സന്‍ മാവുങ്കലുമായി തനിക്കും ഓഫീസിനും ഒരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ചിത്രവും തെറ്റിദ്ധാരണയ്ക്ക് ഇടം നല്‍കുന്നതാണ്. എനിക്കും എന്‍റെ ഓഫീസിനും ഈ വ്യക്തിയുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് അദ്ദേഹം അറിയിച്ചു. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫീസ് സന്ദര്‍ശിച്ചപ്പോൾ ഇവർക്കൊപ്പമുണ്ടായിരുന്ന മോൻസൻ എടുത്ത ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കപ്പെടുന്നതെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. "പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു, പ്രസ്തുത സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദര്‍ശനത്തിന് എത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്." മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
Also Read : കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര നഷ്ടപരിഹാരം; ജനജാഗ്രതാ സമിതികളെ സജീവമാക്കും
സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്. പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിന്‍റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുകൊണ്ടുവരികയും രഹസ്യവും പരസ്യവുമായി പ്രതിക്ക് സഹായം ചെയ്ത എല്ലാവര്‍ക്കും നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തരവകുപ്പ് ഇതിനകം തന്നെ പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
മോൻസൻ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ഹൈബി ഈഡനും നേരത്തെ പ്രതികരിച്ചിരുന്നു. നാല് വർഷം മുൻപ് എം എൽ എ ആയിരിക്കെ മോൻസന്‍റെ വീട് സന്ദർശിച്ചിട്ടുണ്ട്. വീട്ടിലെ ലിവിങ് റൂമിൽ ഇരുന്ന് സംസാരിച്ചതല്ലാതെ മ്യൂസിയമൊന്നും കണ്ടിട്ടില്ല. ഒരു പ്രാവശ്യം പോലും ഫോണിൽ പോലും വിളിച്ച് സംസാരിച്ചിട്ടില്ലെന്നും ഹൈബി പറഞ്ഞു.
Also Read : കോൺഗ്രസിൽ കൂടുതൽ ആളെ ചേർക്കുന്നവർക്ക് ഒരു പവന്‍റെ സ്വർണ മോതിരം; വാഗ്ദാനവുമായി കോൺഗ്രസ് നേതാവ്
മോൻസൻ മാവുങ്കലുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ക്രമക്കേട്, കൈമാറ്റം, ബിസിനസ് പ്രപ്പോസൽ എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണ്. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ മോൻസനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്കറിയില്ല. കേസ് അട്ടിമറിക്കാൻ പോലീസ് കൂട്ട് നിന്നു. ഇവരാണ് മോൻസനെ പല കാര്യങ്ങളിലും സഹായിച്ചത്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണത്തെ സംഘത്തെ കേസ് ഏൽപ്പിച്ച് അന്വേഷണം നടത്തണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടിരുന്നു.
Also Read : പിതാവ് പ്രതിരോധ സേനയില്‍ ചേര്‍ന്നെന്ന് സംശയം; മകനെ താലിബാൻ വധശിക്ഷക്ക് വിധേയമാക്കിയെന്ന് റിപ്പോർട്ട്
Also Read : കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര നഷ്ടപരിഹാരം; ജനജാഗ്രതാ സമിതികളെ സജീവമാക്കും
സര്‍ക്കാരിന്‍റെ ശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്. പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിന്‍റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുകൊണ്ടുവരികയും രഹസ്യവും പരസ്യവുമായി പ്രതിക്ക് സഹായം ചെയ്ത എല്ലാവര്‍ക്കും നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തരവകുപ്പ് ഇതിനകം തന്നെ പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
മോൻസൻ മാവുങ്കലുമായി സാമ്പത്തിക ഇടപാടുകളിൽ പങ്കുണ്ടെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ഹൈബി ഈഡനും നേരത്തെ പ്രതികരിച്ചിരുന്നു. നാല് വർഷം മുൻപ് എം എൽ എ ആയിരിക്കെ മോൻസന്‍റെ വീട് സന്ദർശിച്ചിട്ടുണ്ട്. വീട്ടിലെ ലിവിങ് റൂമിൽ ഇരുന്ന് സംസാരിച്ചതല്ലാതെ മ്യൂസിയമൊന്നും കണ്ടിട്ടില്ല. ഒരു പ്രാവശ്യം പോലും ഫോണിൽ പോലും വിളിച്ച് സംസാരിച്ചിട്ടില്ലെന്നും ഹൈബി പറഞ്ഞു.
Also Read : കോൺഗ്രസിൽ കൂടുതൽ ആളെ ചേർക്കുന്നവർക്ക് ഒരു പവന്‍റെ സ്വർണ മോതിരം; വാഗ്ദാനവുമായി കോൺഗ്രസ് നേതാവ്
മോൻസൻ മാവുങ്കലുമായി ബന്ധപ്പെടുത്തുന്ന എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ക്രമക്കേട്, കൈമാറ്റം, ബിസിനസ് പ്രപ്പോസൽ എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണ്. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ മോൻസനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തനിക്കറിയില്ല. കേസ് അട്ടിമറിക്കാൻ പോലീസ് കൂട്ട് നിന്നു. ഇവരാണ് മോൻസനെ പല കാര്യങ്ങളിലും സഹായിച്ചത്. ഈ സാഹചര്യത്തിൽ പ്രത്യേക അന്വേഷണത്തെ സംഘത്തെ കേസ് ഏൽപ്പിച്ച് അന്വേഷണം നടത്തണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടിരുന്നു.
Also Read : പിതാവ് പ്രതിരോധ സേനയില്‍ ചേര്‍ന്നെന്ന് സംശയം; മകനെ താലിബാൻ വധശിക്ഷക്ക് വിധേയമാക്കിയെന്ന് റിപ്പോർട്ട്