ആപ്പ്ജില്ല

മന്ത്രി ജി സുധാകരന്‍റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

ജൂബിലി നവപ്രഭയെ കേരള സര്‍വ്വകലാശാലയില്‍ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറായി നിയമിച്ച ഉത്തരവാണ് വിവാദമാകുന്നത്.

Samayam Malayalam 27 May 2018, 11:24 am
തിരുവനന്തപുരം: പൊതുമരാമത്ത്, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരന്‍റെ ഭാര്യ ഡോക്ടര്‍ ജൂബിലി നവപ്രഭയുടെ നിയമനം വിവാദത്തില്‍. ജൂബിലി നവപ്രഭയെ കേരള സര്‍വ്വകലാശാലയില്‍ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറായി നിയമിച്ച ഉത്തരവാണ് വിവാദമാകുന്നത്. സര്‍വ്വകലാശാലയില്‍ നിലനിന്നിരുന്ന ഓരോ കോഴ്‌സിനും ഒരു ഡയറക്ടര്‍ എന്ന സ്ഥിതിയിൽ മാറ്റം വരുത്തി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക സൃഷ്ടിച്ചാണ് ജൂബിലി നവപ്രഭയെ നിയമിച്ചിരിക്കുന്നത്.
Samayam Malayalam മന്ത്രി ജി സുധാകരന്‍റെ ഭാര്യയുടെ നിയമനം വിവാദത്തില്‍
മന്ത്രി ജി സുധാകരന്‍റെ ഭാര്യയുടെ നിയമനം വിവാദത്തില്‍


കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ ജൂബിലി നവപ്രഭയെ ഡയറക്ടേറ്റ് ഓഫ് മാനേജ്‌മെന്‍റ് ടെക്‌നോളജി ആന്‍റ് ടീച്ചേഴ്‌സ് എജുക്കേഷന്‍ ഡയറക്ടറായി നിയമിച്ചത്. കരാര്‍ അടിസ്ഥാനത്തിൽ പ്രതിമാസം 35,000 രൂപ ശമ്പളത്തിലാണ് നിയമനം. സര്‍വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്‍ററുകളുടേയും 29 യുഐടികളുടെയും 7 സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതല ഡോക്ടര്‍ ജൂബിലി നവപ്രഭയാണ് ഇപ്പോൾ കൈകാര്യം ചെയ്യുന്നത്.

ഓരോ കോഴ്‌സിനും സര്‍വ്വകലാശാലയ്ക്ക് കീഴിലെ ഓരോ പ്രൊഫസര്‍ ഡയറക്ടര്‍മാര്‍ ആയിരുന്ന രീതിയാണ് പൊടുന്നനെ ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക സൃഷ്ടിച്ചതിലൂടെ വരുത്തിയിരിക്കുന്നത്. തസ്തിക സൃഷ്ടിച്ചപ്പോൾ നിലവിലുണ്ടായിരുന്ന യോഗ്യത സര്‍വ്വീസിലുള്ള പ്രൊഫസറില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വൈസ് പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ എസ്‍‍ഡി കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്. അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് ജൂബിലിനവപ്രഭയെ നിയമിച്ചതെന്നാണ് സര്‍വ്വകലാശാല നൽകുന്ന വിശദീകരണം എങ്കിലും ഡയറക്ടര്‍ തസ്തികയുടെ യോഗ്യത വിരമിച്ചവര്‍ക്ക് മാത്രം പരിമിതപ്പെടുത്തിയത് എന്ത് കൊണ്ടെന്ന ചോദ്യത്തിന് സര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്