തിരുവനന്തപുരം: ട്രാൻസ്ജെൻഡര്‍മാര്‍ക്ക് സ്വയം തൊഴിൽ കണ്ടെത്താനായി പതിനഞ്ച് ലക്ഷം രൂപ വരെ വായ്പ അനുവദിക്കാൻ സംസ്ഥാന സര്‍ക്കാര്‍. വായ്പ അനുവദിക്കാനായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയതായും മൂന്ന് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുമെന്നും സംസ്ഥാന വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
Also Read: ജോസിന് 'രണ്ടില' അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമാണ് വായ്പ അനുവദിക്കുകയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ "സമഗ്ര സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂടെ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നത്." മന്ത്രി അഭിപ്രായപ്പെട്ടു. ട്രാൻസ്ജെൻഡര്‍ വിഭാഗത്തിൽപ്പെട്ടവരെ സ്വാശ്രയത്വത്തിലേയ്ക്ക് നയിക്കുകയെന്നത് സര്‍ക്കാരിൻ്റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറച്ചു. ട്രാൻസ്ജെൻഡര്‍ വിഭാഗത്തെ "സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം" കേരളമാണെന്നും മന്ത്രി കുറിച്ചു.
Also Read: വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ്; രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി
വായ്പാ തുകയുടെ 70 ശതമാനം അപേക്ഷ വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാര്‍ തലത്തിൽ അംഗീകാരം നേടി പ്രാരംഭ ഘട്ടത്തിലും ശേഷിക്കുന്ന തുക സംരംഭം ആരംഭിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ശേഷവുമായിരിക്കും നല്‍കുക. വായ്പ ലഭിക്കാനായി വിശദമായ പ്രൊജക്ട് പ്രൊപ്പോസൽ അടക്കമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ട്രാൻസ്ജെൻഡര്‍ കുടുംബശ്രീ സംഘങ്ങള്‍ക്ക് മുൻഗണന ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഒക്ടോബര്‍ 15ന് മുൻപായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ ഡയറക്ടര്‍ക്ക് തപാൽ വഴിയോ ഇമെയിൽ വഴിയോ അപേക്ഷ നല്‍കണം.
Also Read: ജോസിന് 'രണ്ടില' അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കുമാണ് വായ്പ അനുവദിക്കുകയെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ "സമഗ്ര സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂടെ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നത്." മന്ത്രി അഭിപ്രായപ്പെട്ടു. ട്രാൻസ്ജെൻഡര്‍ വിഭാഗത്തിൽപ്പെട്ടവരെ സ്വാശ്രയത്വത്തിലേയ്ക്ക് നയിക്കുകയെന്നത് സര്‍ക്കാരിൻ്റെ പ്രഖ്യാപിത നയമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറച്ചു. ട്രാൻസ്ജെൻഡര്‍ വിഭാഗത്തെ "സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം" കേരളമാണെന്നും മന്ത്രി കുറിച്ചു.
Also Read: വ്യവസായ മന്ത്രി ഇ പി ജയരാജന് കൊവിഡ്; രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രി
വായ്പാ തുകയുടെ 70 ശതമാനം അപേക്ഷ വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാര്‍ തലത്തിൽ അംഗീകാരം നേടി പ്രാരംഭ ഘട്ടത്തിലും ശേഷിക്കുന്ന തുക സംരംഭം ആരംഭിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ശേഷവുമായിരിക്കും നല്‍കുക. വായ്പ ലഭിക്കാനായി വിശദമായ പ്രൊജക്ട് പ്രൊപ്പോസൽ അടക്കമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ട്രാൻസ്ജെൻഡര്‍ കുടുംബശ്രീ സംഘങ്ങള്‍ക്ക് മുൻഗണന ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഒക്ടോബര്‍ 15ന് മുൻപായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ ഡയറക്ടര്‍ക്ക് തപാൽ വഴിയോ ഇമെയിൽ വഴിയോ അപേക്ഷ നല്‍കണം.