കണ്ണൂർ: അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ എത്തിയ യുവതികള്‍ തിരിച്ചിറങ്ങേണ്ടി വന്നത് സര്‍ക്കാരിന്റെയോ പോലീസിന്റെയോ കഴിവുകേടായി കാണേണ്ടതില്ലെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം അയ്യപ്പ ദര്‍ശനത്തിനായി എത്തുന്നവരോട് ശബരിമലയില്‍ വരേണ്ടെന്ന് പറയാന്‍ സര്‍ക്കാറിന് പറ്റില്ല. കുട്ടികളും പ്രായമുള്ളവരുമുള്‍പ്പെടെ ലക്ഷക്കണക്കിന് വരുന്ന അയ്യപ്പഭക്തന്മാരെ കണക്കിലെടുത്താണ് സന്നിധാനത്ത് പ്രതിഷേധക്കാര്‍ക്കെതിരേ ശക്തമായ നടപടികളിലേക്ക് പോലീസ് പോവാത്തത്. അതില്‍ സര്‍ക്കാറിനോ പോലീസിനോ ഒരു നാണക്കേടുമില്ല. ശബരിമലയില്‍ മനപ്പൂര്‍വം കുഴപ്പമുണ്ടാക്കാന്‍ അക്രമികളെ പറഞ്ഞയക്കുന്നവര്‍ കേരളത്തിന്റെ മുഖത്ത് കരിവാരിത്തേക്കുകയാണ്. അവര്‍ക്കാണ് നാണക്കേട് തോന്നേണ്ടതെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് ഒരു അവകാശം കിട്ടിയപ്പോള്‍ സ്വാഗതം ചെയ്യേണ്ടതിന് പകരം അപക്വമായ രീതിയില്‍ പ്രതികരിക്കുന്ന ചിലരാണ് സംഘര്‍ഷമുണ്ടാക്കുന്നത്. എല്ലാ ദുരാചാരങ്ങളും മാറ്റിയെടുത്തത് മഹാന്മാരും മഹതികളുമായിട്ടുള്ളവരുടെ ഏറെ കാലത്തെ തീഷ്ണമായ സമരങ്ങളുടെ ഭാഗമായിട്ടാണ്. കാലക്രമേണ ഇതിലും മാറ്റം വരും.
ആചാരത്തിന്റെ പേരില്‍ സ്ത്രീകളെ അവഗണിക്കുന്നത് ശരിയല്ല. ഭാവിയില്‍ സമൂഹത്തിന് അത് ബോധ്യമാകും. ഭക്തരായ സ്ത്രീകളെ കേട്ടാലറയ്ക്കുന്ന രീതിയില്‍ തെറി പറഞ്ഞ് അക്രമിക്കാന്‍ തുനിയുന്ന കറുത്ത വസ്ത്രധാരികള്‍ യഥാര്‍ഥ ഭക്തന്മാര് അല്ല. അവര്‍ ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രം വരുന്നവരാണ്. അത്തരക്കാര്‍ക്കെതിരെ സര്‍ക്കാറും പോലീസും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് ഒരു അവകാശം കിട്ടിയപ്പോള്‍ സ്വാഗതം ചെയ്യേണ്ടതിന് പകരം അപക്വമായ രീതിയില്‍ പ്രതികരിക്കുന്ന ചിലരാണ് സംഘര്‍ഷമുണ്ടാക്കുന്നത്. എല്ലാ ദുരാചാരങ്ങളും മാറ്റിയെടുത്തത് മഹാന്മാരും മഹതികളുമായിട്ടുള്ളവരുടെ ഏറെ കാലത്തെ തീഷ്ണമായ സമരങ്ങളുടെ ഭാഗമായിട്ടാണ്. കാലക്രമേണ ഇതിലും മാറ്റം വരും.
ആചാരത്തിന്റെ പേരില്‍ സ്ത്രീകളെ അവഗണിക്കുന്നത് ശരിയല്ല. ഭാവിയില്‍ സമൂഹത്തിന് അത് ബോധ്യമാകും. ഭക്തരായ സ്ത്രീകളെ കേട്ടാലറയ്ക്കുന്ന രീതിയില്‍ തെറി പറഞ്ഞ് അക്രമിക്കാന്‍ തുനിയുന്ന കറുത്ത വസ്ത്രധാരികള്‍ യഥാര്‍ഥ ഭക്തന്മാര് അല്ല. അവര്‍ ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രം വരുന്നവരാണ്. അത്തരക്കാര്‍ക്കെതിരെ സര്‍ക്കാറും പോലീസും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.