തിരുവനന്തപുരം: ഹൈക്കോടതി നിയമിച്ച ശബരിമല നിരീക്ഷകസമിതിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലെ ശൗചാലയങ്ങളുടെ കണക്കെടുക്കുകയല്ല നിരീക്ഷകസമിതിയുടെ ജോലിയെന്ന് മന്ത്രി വിമര്‍ശിച്ചു. ശബരിമലയിലെ പ്രശ്നങ്ങള്‍ വിലയിരുത്തി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നിര്‍ദേശം നല്‍കാൻ സമിതിയ്ക്ക് ചുമതലയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഞായറാഴ്ച മനിതി സംഘടനയുടെ ഭാഗമായ സ്ത്രീകള്‍ ശബരിമല കയറാനെത്തിയപ്പോള്‍ ക്രമസമാധാനം സര്‍ക്കാരിന്‍റേയും പോലീസിൻ്റെയും ചുമതലയാണെന്ന് പറഞ്ഞ് വിഷയത്തിൽ നിലപാട് അറിയിക്കാതെ ശബരിമല നിരീക്ഷകസമിതി കൈയൊഴിഞ്ഞിരുന്നു.
ശബരിമല കയറാനെത്തിയ കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികള്‍ക്ക് പിന്മാറേണ്ടി വരുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരു വിഭാഗം ഭക്തര്‍ പ്രകോപിതരാണെന്നും യുവതികളുടെ ജീവൻ രക്ഷിക്കേണ്ട ചുമതല കൂടി പോലീസിനുണ്ടെന്നും മന്ത്രി പറഞ്ഞു. യുവതികളെ പോലീസ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ്. പോലീസിന് യുവതികളെ കൊണ്ടുപോകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമല കയറാനെത്തിയ കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികള്‍ക്ക് പിന്മാറേണ്ടി വരുമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരു വിഭാഗം ഭക്തര്‍ പ്രകോപിതരാണെന്നും യുവതികളുടെ ജീവൻ രക്ഷിക്കേണ്ട ചുമതല കൂടി പോലീസിനുണ്ടെന്നും മന്ത്രി പറഞ്ഞു. യുവതികളെ പോലീസ് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ്. പോലീസിന് യുവതികളെ കൊണ്ടുപോകാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.