തിരുവനന്തപുരം: ബിജെപിയുടെ സമരപ്പന്തലിന് മുന്നിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വേണുഗോപാലൻ നായരുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത്രയധികം ആളുകള്‍ നോക്കി നിൽക്കേ എങ്ങനെ ഒരാള്‍ക്ക് ആത്മഹത്യ ചെയ്യാനായെന്ന് മന്ത്രി ചോദിച്ചു. ഹര്‍ത്താൽ ബിജെപിയ്ക്ക് ഒരു ആഘോഷമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വേണുഗോപാലൻ നായര്‍ ആത്മഹത്യ ചെയ്തത് ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചാണെന്ന് ആരോപിച്ച് ബിജെപി നാളെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ താൻ ആത്മഹത്യ ചെയ്യുന്നത് ജീവിതം തുടരാൻ താത്പര്യമില്ലാത്തതിനാലാണെന്നാണ് ഇയാളുടെ മരണമൊഴി. ശബരിമല വിഷയത്തിലുള്ള പ്രതിഷേധം മൊഴിയിൽ പറയുന്നില്ല.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് മുട്ടട സ്വദേശിയായ വേണുഗോപാലൻ നായര്‍ സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപി സമരപ്പന്തലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരണപ്പെടുകയായിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ ബിജെപി നേതാവ് സി കെ പത്മനാഭൻ നിരാഹാരം കിടക്കുന്ന വേദിയിലായിരുന്നു ആത്മഹത്യാസമരം.
ശബരിമല വിഷയത്തിൽ മൂന്ന് മാസത്തിനിടെ ബിജെപി നടത്തുന്ന അഞ്ചാമത് സമരമാണിത്.
വേണുഗോപാലൻ നായര്‍ ആത്മഹത്യ ചെയ്തത് ശബരിമല യുവതീപ്രവേശനവിധി നടപ്പാക്കുന്നതിൽ പ്രതിഷേധിച്ചാണെന്ന് ആരോപിച്ച് ബിജെപി നാളെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ താൻ ആത്മഹത്യ ചെയ്യുന്നത് ജീവിതം തുടരാൻ താത്പര്യമില്ലാത്തതിനാലാണെന്നാണ് ഇയാളുടെ മരണമൊഴി. ശബരിമല വിഷയത്തിലുള്ള പ്രതിഷേധം മൊഴിയിൽ പറയുന്നില്ല.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് മുട്ടട സ്വദേശിയായ വേണുഗോപാലൻ നായര്‍ സെക്രട്ടറിയേറ്റിനു മുന്നിലെ ബിജെപി സമരപ്പന്തലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരണപ്പെടുകയായിരുന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ ബിജെപി നേതാവ് സി കെ പത്മനാഭൻ നിരാഹാരം കിടക്കുന്ന വേദിയിലായിരുന്നു ആത്മഹത്യാസമരം.
ശബരിമല വിഷയത്തിൽ മൂന്ന് മാസത്തിനിടെ ബിജെപി നടത്തുന്ന അഞ്ചാമത് സമരമാണിത്.