തൃശ്ശൂർ: തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച് നിയമോപദേശം തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആന ഉടമകളുമായി ബന്ധപ്പെട്ട പ്രശ്നം വനം വകുപ്പുമായി ബന്ധപ്പെട്ടതാണ്. വിഷയത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ആന ഉടമകൾക്കും തൃശ്ശൂരിലെ ജനങ്ങൾക്കും സന്തോഷിക്കാൻ കഴിയുന്ന തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിക്കൊണ്ട് കളക്ടറോ വനംവകുപ്പോ ഇതുവരെ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി യൂറോപ്പിൽനിന്നും മടങ്ങിയെത്തിയാൽ ഉടനെ ആന ഉടമകൾ ഉന്നയിച്ച വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരുമായി നടത്തിയ ചർച്ച ആശാവഹകമാണെന്ന് ആന ഉടമകൾ വ്യക്തമാക്കി. തൃശ്ശൂർ പൂരത്തിൽനിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ ജില്ലാ കളക്ടറുടെ നടപടിക്കെതിരെ സമർപ്പിച്ച ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
മന്ത്രിമാരുമായി നടത്തിയ ചർച്ച ആശാവഹകമാണെന്ന് ആന ഉടമകൾ വ്യക്തമാക്കി. തൃശ്ശൂർ പൂരത്തിൽനിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ ജില്ലാ കളക്ടറുടെ നടപടിക്കെതിരെ സമർപ്പിച്ച ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.