ആപ്പ്ജില്ല

രാഹുല്‍ ഈശ്വറിന്‍റേത് രാജ്യദ്രോഹക്കുറ്റമെന്ന് കടകംപള്ളി

പവിത്രമായ സന്നിധാനത്തെ രക്തം ഒഴുക്കി കലാപ ഭൂമിയാക്കാനുള്ള ഗൂഡാലോചന നടന്നു

Samayam Malayalam 26 Oct 2018, 11:32 am
കൊച്ചി: ശബരിമല വിഷയത്തില്‍ രാഹുല്‍ ഈശ്വറിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്ത് രക്തം വീഴ്ത്തിയാണെങ്കിലും നടയടപ്പിക്കാന്‍ തയ്യാറെടുത്തിരുന്നുവെന്ന വെളിപ്പെടുത്തല്‍ രാജ്യദ്രോഹക്കുറ്റമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പവിത്രമായ സന്നിധാനത്തെ രക്തം ഒഴുക്കി കലാപ ഭൂമിയാക്കാനുള്ള ഗൂഡാലോചനയാണ് നടന്നത്. രാഹുല്‍ ഈശ്വറിനെ പോലെ വികൃതമായ മനസുള്ളവരെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
Samayam Malayalam Kadakampally-Surendran_1


രാജ്യത്തെ ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്‍ഞ ചെയ്ത് അധികാരമേല്‍ക്കുന്ന സര്‍ക്കാരിന് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ട്. വിശ്വാസവും മതവും വ്യക്തികളും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും മന്ത്രി വ്യക്തമാക്കി. യഥാര്‍ത്ഥ വിശ്വാസികളെ സര്‍ക്കാര്‍ മാനിക്കുന്നു. എന്നാല്‍ വിസ്വാസികളുടെ വേഷമണിഞ്ഞെത്തുന്ന അക്രമകാരികളെ കര്‍ശനമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം രാഹുല്‍ ഈശ്വറിനെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍ പിള്ളയും നേരത്തേ രംഗത്തെത്തിയിരുന്നു. രാഹുലിന്‍റെ നടപടികളെ പരസ്യമായി തള്ളിയാണ് ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരിക്കുന്നത്. സന്നിധാനത്ത് രക്തം വീഴ്ത്തിയാണെങ്കിലും നടയടപ്പിക്കാന്‍ തയ്യാറെടുത്തിരുന്നു എന്ന വാര്‍ത്ത സത്യമാണങ്കില്‍ രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്