തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കുന്നതിന്റെ പരിമിതികളാണ് താന്‍ പറഞ്ഞതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ട്. വിഷയത്തില്‍ വ്യത്യസ്ത നിലപാടെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയിൽ യുവതികള്‍ വരരുതെന്ന് ആര്‍ക്കും പറയാനാകില്ലെന്നാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. പോലീസ് യുവതികള്‍ക്ക് സുരക്ഷയൊരുക്കുന്നുണ്ടെന്നും പ്രശ്നങ്ങള്‍ മൂലം യുവതികള്‍ സ്വയം മടങ്ങുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്രമികളാണ് ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നത്. പോലീസ് സംയമനം പാലിക്കുകയാണ്. ശബരിമല ദര്‍ശനത്തിന് ശ്രമിച്ച മനിതി പ്രവര്‍ത്തകര്‍ തന്നെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമലയിൽ യുവതികള്‍ വരരുതെന്ന് ആര്‍ക്കും പറയാനാകില്ലെന്നാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. പോലീസ് യുവതികള്‍ക്ക് സുരക്ഷയൊരുക്കുന്നുണ്ടെന്നും പ്രശ്നങ്ങള്‍ മൂലം യുവതികള്‍ സ്വയം മടങ്ങുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്രമികളാണ് ശബരിമലയിൽ പ്രശ്നമുണ്ടാക്കുന്നത്. പോലീസ് സംയമനം പാലിക്കുകയാണ്. ശബരിമല ദര്‍ശനത്തിന് ശ്രമിച്ച മനിതി പ്രവര്‍ത്തകര്‍ തന്നെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.