പുറത്തൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് മത്സരിപ്പിക്കുന്നത് പല്ലുപോയ സംഹങ്ങളെയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. പല്ലുപോയ സിംഹങ്ങളെ കളത്തിലിറക്കി മത്സരിപ്പിക്കുന്നത് വലിയ കാര്യമായാണ് മുസ്ലിം ലീഗ് കാണുന്നതെന്നും മന്ത്രി പരിഹസിച്ചു. കൂട്ടായിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി വി അൻവർ ജയിക്കാനാണ് പൊന്നാനിയിൽ മത്സരിക്കുന്നത്. രാഷ്ട്രീയ പാരമ്പര്യമുള്ള അദ്ദേഹം വിജയിക്കുമെന്നാണ് കരുതുന്നതെന്നും ജലീൽ പറഞ്ഞു. ആക്ഷേപമാണ് സ്ഥാനാർത്ഥിത്വത്തിന് തിരിച്ചടിയെങ്കിൽ കോൺഗ്രസിലെ ആർക്കാണ് മത്സരിക്കാനാവുകയെന്നും ജലീൽ ചോദിച്ചു.
കോൺഗ്രസ്-ലീഗ് അണികൾക്ക് ഏറ്റവും വിശ്വസിക്കാവുന്നത് എൽഡിഎഫ് സ്ഥാനാർത്ഥികളെയാണ്. അവർ കല്യാണത്തിനു കളിയാട്ടത്തിനും പോകാതെ ആവശ്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു. മുത്തലാഖ് ബിൽ ചർച്ചചെയ്യുന്ന ദിവസം കുഞ്ഞാലിക്കുട്ടി വിവാഹത്തിനു പോയത് പറയാതെ പറയുകയായിരുന്നു മന്ത്രി.
കോൺഗ്രസ്-ലീഗ് അണികൾക്ക് ഏറ്റവും വിശ്വസിക്കാവുന്നത് എൽഡിഎഫ് സ്ഥാനാർത്ഥികളെയാണ്. അവർ കല്യാണത്തിനു കളിയാട്ടത്തിനും പോകാതെ ആവശ്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് എത്തുമെന്നും മന്ത്രി പറഞ്ഞു. മുത്തലാഖ് ബിൽ ചർച്ചചെയ്യുന്ന ദിവസം കുഞ്ഞാലിക്കുട്ടി വിവാഹത്തിനു പോയത് പറയാതെ പറയുകയായിരുന്നു മന്ത്രി.