ആപ്പ്ജില്ല

കസ്‌റ്റംസ് ഓഫീസിൽ നിന്ന് മന്ത്രി ജലീൽ മടങ്ങി; ചോദ്യം ചെയ്യൽ നടന്നത് ഈ അഞ്ച് കാര്യങ്ങളിലെന്ന് സൂചന

പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി മുഖേനെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. ആറര മണിക്കൂറോളം നീണ്ട് നിൽക്കുന്നതായി ചോദ്യം ചെയ്യൽ നടപടികൾ

Samayam Malayalam 9 Nov 2020, 7:37 pm
കൊച്ചി: ആറര മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യാൽ പൂർത്തിയായതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ മടങ്ങി. ഔദ്യോഗിക വാഹനത്തിലാണ് കസ്‌റ്റംസ് ഓഫീസിൽ നിന്ന് അദ്ദേഹം മടങ്ങിയത്.
Samayam Malayalam കെടി ജലീൽ. Photo: TOI
കെടി ജലീൽ. Photo: TOI


Also Read: ആരാണ് കെപി യോഹന്നാൻ; സാധാരണക്കാരനായ നിരണംകാരൻ ശതകോടീശ്വരനായത് എങ്ങനെ?

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയോടെയാണ് ചോദ്യം ചെയ്യൽ നടപടികൾക്കായി മന്ത്രി കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ എത്തിയത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി മുഖേനെയാണ് മന്ത്രിയിൽ നിന്നും അന്വേഷണ സംഘം ചോദ്യങ്ങൾ ശേഖരിച്ചത്.

Also Read: വോഗ് മാഗസിന്റെ 'വുമൺ ഓഫ് ദ ഇയർ' സീരിസിൽ കെകെ ശൈലജ

മതഗ്രന്ഥങ്ങൾ വിതരണം ചെയ്‌തതിനാണ് മന്ത്രിയെ കസ്‌റ്റംസ് വിളിച്ച് വരുത്തിയതെങ്കിലും തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായുള്ള ഫോൺ സംഭാഷണങ്ങൾ, കോൺസുലേറ്റുമായുള്ള വിവരങ്ങൾ, ഭക്ഷ്യകിറ്റ് വിതരണം, ഈന്തപ്പഴം വിതരണം എന്നീ വിഷയങ്ങളിൽ ജലീലിൽ നിന്ന് കസ്‌റ്റംസ് വിവരങ്ങൾ ചോദിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്