ഇടുക്കി: ദേവികുളം സബ് കളക്ടര്‍ ഡോ രേണു രാജിനോട് മൂന്നാര്‍ എംഎൽഎ എസ് രാജേന്ദ്രൻ നടത്തിയ പരാമര്‍ശം തെറ്റായിപോയെന്ന് മന്ത്രി എം എം മണി. സ്ത്രീകളോട് പെരുമാറേണ്ട രീതി ഇങ്ങനെയല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു എം എം മണി. എസ് രാജേന്ദ്രൻ്റെ ഖേദപ്രകടനവും ശരിയായില്ല. സിപിഎം കൂടിയാലോചനയ്ക്കു ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം തടയാനെത്തിയ റവന്യൂ വകുപ്പ് സംഘത്തെ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത് വിവാദമായിരുന്നു. എംഎൽഎ സബ് കളക്ടക്കെതിരെ മോശം പരാമര്‍ശം നടത്തിയതും വിവാദമായിയിരുന്നു. സ്റ്റോപ് മെമോ നല്കിയ സബ് കളക്ടര്‍ക്ക് ബുദ്ധിയില്ലെന്നും ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു എന്നുമായിരുന്നു എംഎൽഎയുടെ പരാമര്‍ശം.
മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം തടയാനെത്തിയ റവന്യൂ വകുപ്പ് സംഘത്തെ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത് വിവാദമായിരുന്നു. എംഎൽഎ സബ് കളക്ടക്കെതിരെ മോശം പരാമര്‍ശം നടത്തിയതും വിവാദമായിയിരുന്നു. സ്റ്റോപ് മെമോ നല്കിയ സബ് കളക്ടര്‍ക്ക് ബുദ്ധിയില്ലെന്നും ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാൻ വന്നിരിക്കുന്നു എന്നുമായിരുന്നു എംഎൽഎയുടെ പരാമര്‍ശം.