തിരുവനന്തപുരം: റോഡ് അപകടങ്ങൾ സംബന്ധിച്ച കണക്കുകൾ പൊതുമരാമത്ത് വകുപ്പിൽ ലഭ്യമല്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരണമടഞ്ഞുവെന്നും എത്ര യാത്രക്കാർക്ക് പരിക്കുപറ്റിയെന്നുമുള്ള വിവരം വകുപ്പിനറിയില്ലെന്നു മന്ത്രി സഭയെ അറിയിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പി എ മുഹമ്മദ് റിയാസ്.
റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നവർക്ക് പൊതുമരാമത്ത് വകുപ്പിൽ നിന്നു നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയില്ല. കെഎസ്ടിപി റോഡുകൾ ഏറ്റെടുക്കുന്ന കരാറുകാർക്കാണ് റോഡിൻ്റെ പരിപാലന ചുമതലയും. അപകടത്തിൽപ്പെടുന്നവർക്ക് കരാറുകാരൻ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ബിൽ തുകയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ കൈക്കൊള്ളും- മന്ത്രി അറിയിച്ചു.
ദേശീയപാതകളിലെ കുഴികളിൽ വീണ് യാത്രക്കാർ മരണപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കാൻ വിവിധ പദ്ധതികൾ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നുണ്ട്. വകുപ്പിനു കീഴിൽ 29,522 കിലോമീറ്റർ റോഡാണ് ഉള്ളതെന്നും ഇവയുടെ പരിപാലനം കാലതാമസമില്ലാതെ ഉറപ്പുവരുത്തുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. റോഡുകളിലെ കുഴികളിൽ വീണു എത്ര പേർ മരണപ്പെട്ടു, നഷ്ടപരിഹാരം നൽകിയോ എന്നിങ്ങനെയായിരുന്നു മാത്യു കുഴൽനാടൻ്റെ ചോദ്യം.
Read Latest Kerala News and Malayalam News
റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നവർക്ക് പൊതുമരാമത്ത് വകുപ്പിൽ നിന്നു നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയില്ല. കെഎസ്ടിപി റോഡുകൾ ഏറ്റെടുക്കുന്ന കരാറുകാർക്കാണ് റോഡിൻ്റെ പരിപാലന ചുമതലയും. അപകടത്തിൽപ്പെടുന്നവർക്ക് കരാറുകാരൻ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ബിൽ തുകയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ കൈക്കൊള്ളും- മന്ത്രി അറിയിച്ചു.
ദേശീയപാതകളിലെ കുഴികളിൽ വീണ് യാത്രക്കാർ മരണപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കാൻ വിവിധ പദ്ധതികൾ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നുണ്ട്. വകുപ്പിനു കീഴിൽ 29,522 കിലോമീറ്റർ റോഡാണ് ഉള്ളതെന്നും ഇവയുടെ പരിപാലനം കാലതാമസമില്ലാതെ ഉറപ്പുവരുത്തുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. റോഡുകളിലെ കുഴികളിൽ വീണു എത്ര പേർ മരണപ്പെട്ടു, നഷ്ടപരിഹാരം നൽകിയോ എന്നിങ്ങനെയായിരുന്നു മാത്യു കുഴൽനാടൻ്റെ ചോദ്യം.
Read Latest Kerala News and Malayalam News