കോഴിക്കോട്: നിപ്പാ വൈറസ് വായുവിലൂടെ പരക്കില്ലന്നും ജനങ്ങള്‍ ഭയചകിതരാകേണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. രോഗബാധിതരുടെ ശരീരസ്രവങ്ങളിലൂടെയാണ് രോഗം പകരുക. രോഗം തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും രോഗമുണ്ടെന്നു സംശയിക്കുന്നവരെ നിരന്തരം നിരീക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. വൈറസ് തടയുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗികളെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും രോഗം പ്രതിരോധിക്കാനുള്ള മരുന്നിന്റെ അഭാവം ലോകവ്യാപകമായുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നിപ്പാ വൈറസിന്റെ ഉറവിടം കിണര്‍വെള്ളമാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം എട്ടുപേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് വെന്റിലേറ്റര്‍ കൂടി എത്തിച്ചിട്ടുണ്ട്. ആശുപത്രിയിൽ ഐസൊലേഷൻ വാര്‍ഡുകളും തുറന്നിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു കലക്ടർ ചെയര്‍മാനും ഡിഎംഒ കണ്‍വീനറുമായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഇതോടൊപ്പം ചികിത്സ തേടിയെത്തുന്നവരെ മടക്കി അയക്കരുതെന്നു സ്വകാര്യ ആശുപത്രികൾക്കു നിർദേശം നൽകി.
വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും കൈകള്‍ നന്നായി സോപ്പിട്ട് കഴുകണമെന്നും മന്ത്രി പറഞ്ഞു. പഴങ്ങള്‍ ചൂടുവെള്ളത്തിൽ കഴുകിയ ശേഷം മാത്രമേ കഴിക്കാവൂ എന്നും മന്ത്രി വ്യക്തമാക്കി.
രോഗികളെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും രോഗം പ്രതിരോധിക്കാനുള്ള മരുന്നിന്റെ അഭാവം ലോകവ്യാപകമായുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നിപ്പാ വൈറസിന്റെ ഉറവിടം കിണര്‍വെള്ളമാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം എട്ടുപേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലുള്ളത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് വെന്റിലേറ്റര്‍ കൂടി എത്തിച്ചിട്ടുണ്ട്. ആശുപത്രിയിൽ ഐസൊലേഷൻ വാര്‍ഡുകളും തുറന്നിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു കലക്ടർ ചെയര്‍മാനും ഡിഎംഒ കണ്‍വീനറുമായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഇതോടൊപ്പം ചികിത്സ തേടിയെത്തുന്നവരെ മടക്കി അയക്കരുതെന്നു സ്വകാര്യ ആശുപത്രികൾക്കു നിർദേശം നൽകി.
വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കരുതെന്നും കൈകള്‍ നന്നായി സോപ്പിട്ട് കഴുകണമെന്നും മന്ത്രി പറഞ്ഞു. പഴങ്ങള്‍ ചൂടുവെള്ളത്തിൽ കഴുകിയ ശേഷം മാത്രമേ കഴിക്കാവൂ എന്നും മന്ത്രി വ്യക്തമാക്കി.