ആപ്പ്ജില്ല

സ്വപ്‌നയ്ക്ക് ഐസകുമായി അടുത്തബന്ധം; ഇരുവരും തമ്മില്‍ പല പ്രാവശ്യം കണ്ടുമുട്ടിയിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ശിവശങ്കറുമായി ചേര്‍ന്ന് ചില കളികള്‍ അവര്‍ കളിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കള്ളക്കടത്തിലും മയക്കുമരുന്നിലും മാത്രമല്ല, സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതികളുടെ പേരിലുള്ള എല്ലാ അഴിമതികളിലും ഈ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് പങ്കാളിത്തമുണ്ട്- കെ സുരേന്ദ്രന്‍

Samayam Malayalam 15 Nov 2020, 1:40 pm
കോഴിക്കോട്: സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസകിന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി വളരെ അടുത്ത ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇരുവരും തമ്മില്‍ പല പ്രാവശ്യം കണ്ടുമുട്ടിയുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
Samayam Malayalam K Surendran
കെ സുരേന്ദ്രന്‍ (Photo: Facebook)


Also Read: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; അലൻ ഷുഹൈബിന്റെ പിതാവ് ആര്‍എംപി സ്ഥാനാര്‍ത്ഥി

കേസില്‍ തോമസ് ഐസക് കുടുങ്ങുമെന്നും ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇതെല്ലാം വ്യക്തമാകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. 'സ്വപ്‌ന സുരേഷും തോമസ് ഐസക്കും തമ്മില്‍ എന്താണ് ബന്ധമെന്ന് ഐസക്ക് വ്യക്തമാക്കണം. കിഫ്ബിയിലെ പല പദ്ധതികളുടെയും കാര്യത്തില്‍ തോമസ് ഐസക്, ശിവശങ്കറുമായും സ്വപ്‌ന സുരേഷുമായും ചര്‍ച്ചച നടത്തിയിട്ടുണ്ട്. നിഷേധിക്കാന്‍ ഐസകിന് സാധിക്കുമോ? സ്വപ്‌ന സുരേഷിന്റെ ടെലഫോണുകള്‍ പരിശോധിച്ചാല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കും. തോമസ് ഐസക്കും സ്വപ്‌നയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ്', കെ സുരേന്ദ്രന്‍ പറഞ്ഞു.

Also Read: സിഎജി വിവാദം: സര്‍ക്കാരിനെതിരെ പ്രതിപക്ഷം, വിശദമായ മറുപടി നൽകാൻ സര്‍ക്കാര്‍

'ശിവശങ്കറുമായി ചേര്‍ന്ന് ചില കളികള്‍ അവര്‍ കളിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കള്ളക്കടത്തിലും മയക്കുമരുന്നിലും മാത്രമല്ല, സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതികളുടെ പേരിലുള്ള എല്ലാ അഴിമതികളിലും ഈ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് പങ്കാളിത്തമുണ്ട്. സ്വര്‍ണക്കള്ളക്കടത്ത് സംഘത്തെ മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാനത്തെ പല മന്ത്രിമാരും സഹായിച്ചു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. അതിലൊരു പ്രധാനപ്പെട്ട മന്ത്രിയാണ് തോമസ് ഐസക്', സുരേന്ദ്രന്‍ പറഞ്ഞു.

'ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങിയ ശേഷം ഐസക് താത്വിക അവലോകനം നടത്തുകയാണ്. ഈ കേസില്‍ ഒരുപാട് സിപിഎം മന്ത്രിമാര്‍ക്ക് ബന്ധമുണ്ട്. ഐസകിന് ഈ കേസുമായി ബന്ധമുണ്ട്. അതിനാല്‍ ധനകാര്യമന്ത്രിയാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത്', സുരേന്ദ്രന്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്