മൂന്നാര്‍: തുടര്‍ച്ചയായ പതിനൊന്നാം ദിവസവും മൂന്നാറിൽ തണുപ്പ് പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ തുടരുന്നതോടെ പ്രദേശത്ത് സഞ്ചാരികളുടെ തിരക്ക്. സമീപകാലത്ത് ആദ്യമായാണ് മൂന്നാറിൽ ഇത്രയും താഴ്ന്ന താപനില ഇത്രയും നാള്‍ നീണ്ടു നിൽക്കുന്നത്. ചെണ്ടുവരൈ എസ്റ്റേറ്റ് പരിസരത്ത് കഴിഞ്ഞ ദിവസം മൈനസ് നാല് താപനില രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ദിവസേന 6000 മുതൽ പതിനായിരം വരെ സഞ്ചാരികള്‍ മൂന്നാറിന്‍റെ തണുപ്പ് ആസ്വദിക്കാൻ എത്തുന്നുണ്ടെന്നാണ് കണക്ക്. ചിറ്റുവര, ചെണ്ടുവരൈ, തെന്മല, എല്ലപ്പെട്ടി എന്നിവിടങ്ങളിൽ മൈനസ് രണ്ട് ഡിഗ്രി തണുപ്പ് രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാര്‍ ടൗൺ പരിസരത്തു പോലും പുലര്‍ച്ചെ പൂജ്യം ഡിഗ്രി തണുപ്പുണ്ട്.
തണുത്ത കാലാവസ്ഥ തുടരുന്നതോടെ മൂന്നാറിൽ സഞ്ചാരികളുടെ തിരക്കും വര്‍ദ്ധിച്ചിരിക്കുകയാണ്. രാജമല, മീശപ്പുലിമല, ടോപ്സ്റ്റേഷൻ തുടങ്ങിയ പ്രദേശങ്ങളിലാണ് സഞ്ചാരികളിലേറെയും എത്തുന്നത്. പ്രളയത്തിനു ശേഷം തകര്‍ന്ന മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുന്നതാണ് ഈ മഞ്ഞുകാലം.
തണുപ്പ് ആസ്വദിക്കാനായി മീശപ്പുലിമലയിലേയ്ക്കും സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ സ്ഥലത്തേയ്ക്കുള്ള യാത്രാസൗകര്യങ്ങളും വനംവകുപ്പ് വിപുലപ്പെടുത്തിയിട്ടുണ്ട്.
തണുത്ത കാലാവസ്ഥ തുടരുന്നതോടെ മൂന്നാറിൽ സഞ്ചാരികളുടെ തിരക്കും വര്‍ദ്ധിച്ചിരിക്കുകയാണ്. രാജമല, മീശപ്പുലിമല, ടോപ്സ്റ്റേഷൻ തുടങ്ങിയ പ്രദേശങ്ങളിലാണ് സഞ്ചാരികളിലേറെയും എത്തുന്നത്. പ്രളയത്തിനു ശേഷം തകര്‍ന്ന മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുന്നതാണ് ഈ മഞ്ഞുകാലം.
തണുപ്പ് ആസ്വദിക്കാനായി മീശപ്പുലിമലയിലേയ്ക്കും സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ സ്ഥലത്തേയ്ക്കുള്ള യാത്രാസൗകര്യങ്ങളും വനംവകുപ്പ് വിപുലപ്പെടുത്തിയിട്ടുണ്ട്.