ആപ്പ്ജില്ല

മിസ് ഏഷ്യ മത്സരം ശനിയാഴ്ച കൊച്ചിയിൽ

മിസ് ക്വീൻ ഓഫ് ഇന്ത്യ ജേതാവ് സിംറാൻ മല്‍ഹോത്രയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്

Samayam Malayalam 8 Nov 2018, 10:59 am
കൊച്ചി: 25 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാര്‍ പങ്കെടുക്കുന്ന മിസ് ഏഷ്യ സൗന്ദര്യറാണി മത്സരം നവംബർ 10ന് കൊച്ചിയിൽ നടക്കും. കലൂര്‍ ഗോകുലം കൺവെൻഷൻ സെന്‍ററിൽ വൈകീട്ട് 6 മുതലാണ് മത്സരം നടക്കുന്നത്. മിസ് ക്വീൻ ഓഫ് ഇന്ത്യ ജേതാവ് സിംറാൻ മല്‍ഹോത്രയാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
Samayam Malayalam miss asia


ചിത്രങ്ങള്‍: അജിലാൽ (TOI)

ഭൂട്ടാൻ, നേപ്പാള്‍, ബാഷ്കോര്‍ത്തോസ്ഥാൻ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, കസാക്കിസ്ഥാൻ, മംഗോളിയ, ഇറാൻ, മ്യാൻമാര്‍, ഫിലിപ്പൈൻസ്, റഷ്യ, സൗത്ത് കൊറിയ, ശ്രീലങ്ക, സ്ലൊവാക്യ, നെതര്‍ലാൻഡ്സ്, റൊമാനിയ, തത്തർസ്ഥാൻ, തായ്‍‍ലൻഡ്, വിയറ്റ്‍നാം എന്നിവിടങ്ങളിൽ നിന്നുള്ള സുന്ദരികളാണ് മത്സരത്തിനായി എത്തിയിരിക്കുന്നത്. നവംബർ 3 മുതൽ ഗ്രൂമിംഗ് സെഷൻ കൊച്ചിയിൽ നടന്നുവരികയുമാണ്.

ഏഷ്യയിൽ നിന്നുളഅള വിജയിക്ക് മിസ് ഏഷ്യ പട്ടവും യൂറേഷ്യയിൽ നിന്നുള്ളവര്‍ക്ക് മിസ് ഏഷ്യ ഗ്ലോബല്‍ പട്ടവും ലഭിക്കും. പതിനാറോളം ഉപപട്ടങ്ങളും സമ്മാനിക്കും. പെഗാസസാണ് സംഘാടകര്‍. മൂന്ന് റൗണ്ടുകളായിരിക്കും മത്സരത്തിലുള്ളഥ്. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായിരുന്ന ബിക്കിനി റൗണ്ട് ഇക്കുറി ഒഴിവാക്കിയതായി സംഘാടകര്‍ അറിയിച്ചു.

സ്ത്രീകളെ വസ്തുതവത്കരിക്കുന്ന പ്രവണതയെന്ന പഴി കേട്ടതുമൂലമാണ് ബിക്കിനി റൗണ്ട് പൂര്‍ണ്ണമായി ഒഴിവാക്കിയതെന്ന് പെഗാസസ് ചെയര്‍മാൻ അജിത് രവി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. നഗരത്തിന്‍റെ വിനോദ സഞ്ചാരമേഖലയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ ഫാഷൻ ഷോകള്‍ സംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്