ആപ്പ്ജില്ല

KS Sabarinathan: ബാലഭാസ്‌കറിൻ്റെ ഓര്‍മ്മകളിൽ കെ.എസ്.ശബരിനാഥന്‍ എംഎല്‍എ

ബാലഭാസ്കറിനെ അവസാനം കണ്ട ദിനമാണ് ശബരിനാഥന്‍ എംഎല്‍എ ഫേസ്ബുക്കിൽ കുറിച്ചത്.

Samayam Malayalam 2 Oct 2018, 11:25 am
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിൻ്റെ വിയോഗവാര്‍ത്ത കേട്ട ഞെട്ടലിൽ നിന്ന് ഇനിയും മലയാളികൾ മുക്തരായിട്ടില്ല. അപകടത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്‌കര്‍ ഇന്ന് പുലര്‍ച്ചെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ചത്. അതിനിടെ ബാലഭാസ്‌കറിനെ ഓര്‍മ്മകളിൽ നിറച്ചുകൊണ്ട് കെ.എസ്.ശബരിനാഥന്‍ എംഎല്‍എ ഫേസ്ബുക്കിൽ കുറിച്ചു. ബാലഭാസ്കറിനെ അവസാനം കണ്ട ദിനമാണ് ശബരിനാഥന്‍ എംഎല്‍എ ഫേസ്ബുക്കിൽ കുറിച്ചത്.
Samayam Malayalam ബാലഭാസ്‌കറിൻ്റെ ഓര്‍മ്മകളിൽ കെ.എസ്.ശബരിനാഥന്‍ എംഎല്‍എ
ബാലഭാസ്‌കറിൻ്റെ ഓര്‍മ്മകളിൽ കെ.എസ്.ശബരിനാഥന്‍ എംഎല്‍എ


ശബരിനാഥിൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം കാണാം:

ബാലഭാസ്‌കര്‍ നമ്മളെ വിട്ടുപിരിഞ്ഞു എന്ന് വിശ്വസിക്കാന്‍ എനിക്ക് വ്യക്തിപരമായി പ്രയാസമാണ്. തിരുവനന്തപുരത്തിന്റെ വീഥികളില്‍ ഒരു സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വയലിന്‍ മാസ്മരികതയിലും കാപട്യമില്ലാത്ത വിനയത്തിലും അലിഞ്ഞുചേരാത്ത മലയാളികള്‍ വിരളം.

ഞാന്‍ അവസാനമായി അദ്ദേഹത്തെ കാണുന്നത് ഈയിടക്ക് ബേക്കറി ജംഗ്ഷനിലെ ഒരു റെസ്റ്റോറൻ്റിലാണ്. ദിവ്യയും ഞാനും ഭക്ഷണം കഴിക്കുമ്പോള്‍ ഒരു കുഞ്ഞു പെണ്‍കുട്ടി നമ്മുടെ ടേബിളിലേക്ക് വന്നു. ഈ കുട്ടിയെ വാത്സല്യത്തോടെ ഓമനിക്കുമ്പോള്‍ ഒരു പിതാവിൻ്റെ ഉത്കണ്ഠ ഒതുക്കിപിടിച്ചുകൊണ്ട് ബാലഭാസ്‌കര്‍ അടുത്തേക്ക് ഓടിവന്നു, എന്നിട്ട് പറഞ്ഞു ‘മകളാണ്, പേര് തേജസ്വിനി’.

രണ്ടുപേരും ഇന്ന് ഭൂമിയില്ല. ഇരുവരുടെയും ഹൃദയത്തില്‍ തുളച്ചുകയറുന്ന നിഷ്‌കളങ്കമായ ചിരിയും അതിൻ്റെ സംഗീതവും മനസ്സില്‍ മായാതെ നില്‍ക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്