തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരിലെ നരബലിയുടെ വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള സാമൂഹിക ബോധവും പ്രതിഷേധവും ശക്തമാകുകയാണ്. ഇതിനിടയിൽ, കഴിഞ്ഞവർഷം നിയമസഭയിൽ അവതരിപ്പിച്ച ഒരു ബില്ലും ചർച്ചയാകുകയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിരോധിക്കണം എന്നാവശ്യപ്പെട്ട് ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ ആണ് നിയമസഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ചത്. എന്നാൽ ബിൽ അവതരിപ്പിച്ച ശേഷം എംഎൽഎയ്ക്ക് ഭീഷണി കോളുകളുടെ പ്രവാഹമായിരുന്നു. ഈ സംഭവത്തെക്കുറിച്ചും അന്ധവിശ്വാസ നിരോധന ബില്ലിനെക്കുറിച്ചും 'സമയം മലയാള'ത്തോട് മനസ് തുറക്കുകയാണ് കെ ഡി പ്രസേനൻ.
അന്ധവിശ്വാസ നിരോധന ബില്ലിൽ ഉന്നയിച്ച ആവശ്യം സംസ്ഥാനത്ത് നടപ്പിലാക്കുക എന്നതാണ് പ്രധാനകാര്യം. കുറച്ചുകൂടി വിശാലമായ ബില്ല് നിയമവകുപ്പിൻ്റെ പരിഗണനയിൽ ഉണ്ട്. ഈ ബില്ലിനാകും ഔദ്യോഗികമായി അംഗീകാരം ലഭിക്കുക. തൻ്റെ ബില്ല് ഇപ്പോഴും ചർച്ചയിലുണ്ട്. തൻ്റെ ബില്ലിലെ ആശയം സർക്കാർ കൊണ്ടുവരുന്ന ബില്ലിലുമുണ്ട്. ഇതിൽ താൻ പൂർണ തൃപ്തനാണെന്ന് എംഎൽഎ പ്രതികരിച്ചു.
നിയമസഭയിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഇത്തരത്തിലൊരു നിയമം ആഗ്രഹിക്കുന്നുണ്ട്, പക്ഷേ പരസ്യമായി പുറത്തുപറയാൻ പലരും ഭയപ്പെടുന്നു. താൻ ബില്ല് അവതരിപ്പിച്ച ദിവസം തന്നെ വിവിധ കോണുകളിൽ നിന്ന് ഭീഷണി കോളുകൾ ലഭിച്ചു. ഇത്തരം ഒരു ബില്ല് ചർച്ചയിൽ വന്നപ്പോൾ വളരെ ശക്തമായ പ്രതിരോധനിര സമൂഹത്തിൽ ഉണ്ടെന്ന് ബോധ്യപ്പെട്ടു. അത് അപകടകരമായ സൂചനയാണ്- കെ ഡി പ്രസേനൻ പറയുന്നു.
സാംസ്കാരിക മേഖലയിലുള്ളവർക്കിടയിലെ അന്ധവിശ്വാസം കേരളം ഭയപ്പെടേണ്ടതാണ്. കേരളം സാംസ്കാരികമായ ഉന്നതിയിൽ നിൽക്കുന്ന സംസ്ഥാനമാണെന്നു ബോധ്യപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ സാംസ്കാരിക സമ്പന്നരാണെന്ന് കരുതുന്ന പലരുടെയും മനസിനകത്ത് അനാചാര സിദ്ധാന്തങ്ങൾക്ക് ആഴത്തിൽ വേരുകളുണ്ട്. ബിൽ എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരുത്തുന്നതിന് തുടർന്നും ശക്തമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Read Latest Kerala News and Malayalam News
അന്ധവിശ്വാസ നിരോധന ബില്ലിൽ ഉന്നയിച്ച ആവശ്യം സംസ്ഥാനത്ത് നടപ്പിലാക്കുക എന്നതാണ് പ്രധാനകാര്യം. കുറച്ചുകൂടി വിശാലമായ ബില്ല് നിയമവകുപ്പിൻ്റെ പരിഗണനയിൽ ഉണ്ട്. ഈ ബില്ലിനാകും ഔദ്യോഗികമായി അംഗീകാരം ലഭിക്കുക. തൻ്റെ ബില്ല് ഇപ്പോഴും ചർച്ചയിലുണ്ട്. തൻ്റെ ബില്ലിലെ ആശയം സർക്കാർ കൊണ്ടുവരുന്ന ബില്ലിലുമുണ്ട്. ഇതിൽ താൻ പൂർണ തൃപ്തനാണെന്ന് എംഎൽഎ പ്രതികരിച്ചു.
നിയമസഭയിൽ ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഇത്തരത്തിലൊരു നിയമം ആഗ്രഹിക്കുന്നുണ്ട്, പക്ഷേ പരസ്യമായി പുറത്തുപറയാൻ പലരും ഭയപ്പെടുന്നു. താൻ ബില്ല് അവതരിപ്പിച്ച ദിവസം തന്നെ വിവിധ കോണുകളിൽ നിന്ന് ഭീഷണി കോളുകൾ ലഭിച്ചു. ഇത്തരം ഒരു ബില്ല് ചർച്ചയിൽ വന്നപ്പോൾ വളരെ ശക്തമായ പ്രതിരോധനിര സമൂഹത്തിൽ ഉണ്ടെന്ന് ബോധ്യപ്പെട്ടു. അത് അപകടകരമായ സൂചനയാണ്- കെ ഡി പ്രസേനൻ പറയുന്നു.
സാംസ്കാരിക മേഖലയിലുള്ളവർക്കിടയിലെ അന്ധവിശ്വാസം കേരളം ഭയപ്പെടേണ്ടതാണ്. കേരളം സാംസ്കാരികമായ ഉന്നതിയിൽ നിൽക്കുന്ന സംസ്ഥാനമാണെന്നു ബോധ്യപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ സാംസ്കാരിക സമ്പന്നരാണെന്ന് കരുതുന്ന പലരുടെയും മനസിനകത്ത് അനാചാര സിദ്ധാന്തങ്ങൾക്ക് ആഴത്തിൽ വേരുകളുണ്ട്. ബിൽ എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരുത്തുന്നതിന് തുടർന്നും ശക്തമായ ഇടപെടൽ നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Read Latest Kerala News and Malayalam News