ആപ്പ്ജില്ല

രണ്ടാം പിണറായി മന്ത്രിസഭയിൽ എഎം മണിയുടെ സ്ഥാനം എന്ത്? സാധ്യത ഇങ്ങനെ

മണിയാശാൻ മന്ത്രിയാകുമോ? ലഭിക്കാൻ സാധ്യതയുള്ള വകുപ്പ് ഏത്?

Samayam Malayalam 15 May 2021, 7:33 pm
Samayam Malayalam mm mani role in second pinarayi ministry
രണ്ടാം പിണറായി മന്ത്രിസഭയിൽ എഎം മണിയുടെ സ്ഥാനം എന്ത്? സാധ്യത ഇങ്ങനെ
ഉടുമ്പൻചോലയിൽ നിന്നും ഇക്കുറിയും മന്ത്രി ഉണ്ടാകുമോ? സിപിഎം അണികൾക്കിടയിലെ ചർച്ചകളിലൊന്ന് ഇതാണ്. പാർട്ടിയുടെ വിശ്വാസ്തനാണ് എംഎം മണി. 1985 ന് ശേഷം ഇടുക്കിയിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾ തുടർച്ചയായി ഏകോപിപ്പിച്ചിരുന്നത് എംഎം മണിയാണ്. അദ്ദേഹത്തിന്റെ നാടൻ ഭാഷയിലുള്ള പ്രയോഗങ്ങലും പ്രതികരണങ്ങളും പാർട്ടിക്ക് പലപ്പോഴും തലവേദനയായി മാറിയിട്ടുണ്ട്. ഇത്തവണ ഉടുമ്പൻചോലയിൽ സിപിഎം കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രവചനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവരുന്ന എംഎം മണിയെയാണ് കണ്ടത്.

​വൈദ്യുതി വകുപ്പ് ലഭിച്ചേക്കില്ല

രണ്ടാം പിണറായി മന്ത്രിസഭയിൽ എംഎം മണി ഉണ്ടാകുമെന്നാണ് പാർട്ടി അണികൾ പ്രതീക്ഷിക്കുന്നതെങ്കിലും അദ്ദേഹത്തിന് വൈദ്യുതി വകുപ്പായിരിക്കില്ല ലഭിക്കുകയെന്നാണ് റിപ്പോർട്ട്. വൈദ്യുതി വകുപ്പ് കേരളാ കോൺഗ്രസിന് നൽകാനാണ് നിലവിലെ ആലോചന. എംഎം മണിയെ വൈദ്യുതി വകുപ്പിൽ നിന്നും മാറ്റി മറ്റൊരു നിർണ്ണായക വകുപ്പ് ഏൽപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

​കെകെ ശൈലജ അടക്കമുള്ളവരെ നിലനിർത്തും


മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള മറ്റെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. എന്നാൽ പിന്നീട് കെകെ ശൈലജ അടക്കമുള്ളവരെ നിലനിർത്താൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. കെകെ ശൈലജയ്ക്ക് ലഭിച്ചതിന് സമാനമായ ഉറപ്പ് എംഎം മണി മന്ത്രിയാകുന്നകാര്യത്തിൽ ഇല്ല. അതേസമയം, മന്ത്രിസ്ഥാനത്തെ ചൊല്ലി പാർട്ടിയിൽ അസ്വാരസ്യങ്ങളൊന്നും നിലവിലില്ല.

​പ്രഖ്യാപനം


മെയ് ഇരുപതിന് രാവിലെയാണ് മന്ത്രിമാരുടെ പേര് പ്രഖ്യാപിക്കുക. കൂടുതൽ പ്രാധാന്യമുള്ള വകുപ്പ് എംഎം മണിക്ക് ലഭിക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ തിങ്കളാഴ്ച ഔദ്യോഗിക തീരുമാനം ഉണ്ടായേക്കും. പൊതുമരാമത്ത്, രജിസ്ട്രേഷൻ, വൈദ്യുതി വകുപ്പുകൾ കേരളാ കോൺഗ്രസിന് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇടതുമുന്നണി യോഗം തിങ്കളാഴ്ച ചേരാനിരിക്കെ വകുപ്പ് വിഭജനത്തെപ്പറ്റി സിപിഎം-സിപിഐ നേതൃത്വങ്ങൾ തമ്മിൽ അനൗപചാരിക ച‍ര്‍ച്ചകൾ പുരോഗമിക്കുകയാണ്.

വൈദ്യുതി വകുപ്പ് കേരളാ കോൺഗ്രസിന്!


സിപിഎം ഭരിച്ചിരുന്ന വകുപ്പായിരുന്നെങ്കിലും വൈദ്യുതി വകുപ്പിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് വൈദ്യുതി ബോ‍ര്‍ഡ് ആയതിനാൽ വകുപ്പ് വിട്ടു നൽകുന്നതിൽ നഷ്ടമില്ലെന്നാണ് സിപിഎം വിലയിരുത്തൽ. വൈദ്യുതി, പൊതുമരാമത്ത്, എന്നീ വകുപ്പുകൾക്കൊപ്പം രജിസ്ട്രേഷൻകൂടി വിട്ടു നൽകാനാണ് സിപിഎം ആലോചന.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്