തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ വിമര്‍ശിച്ച് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. ശ്രീറാമിന്‍റെ പേര് എടുത്തു പറയാതെ ഫേസ്‍ബുക്ക് പോസ്റ്റിലാണ് മണിയുടെ വിമര്‍ശനം. അപകടം നടന്നതിന് ശേഷം ശ്രീറാം ആണ് കാറോടിച്ചിരുന്നതെന്ന് വാര്‍ത്തകള്‍ വന്നതിന് ശേഷം മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശിക്ഷാർഹം ആണ് എന്ന ഒരു പോസ്റ്റ് ട്രാഫിക് അടയാളത്തോടൊപ്പം എംഎം മണി പോസ്റ്റ് ചെയ്‍തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫേസ്‍ബുക്ക് പോസ്റ്റ്.
ദേവികുളം സബ്‍കളക്ടര്‍ ആയിരുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമനും എംഎം മണിയും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരസ്യമായ പരിഹാസങ്ങളിലേക്ക് വരെ നീണ്ടിരുന്നു.
എംഎം മണിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്
അർദ്ധരാത്രി അമിതവേഗതയിൽ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരിൽ ചാർത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാർത്തകളിൽ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോൾ ലജ്ജിക്കുന്നു. വാഹനമോടിക്കുമ്പോൾ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യും. അതിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ തന്നെയാണ് സർക്കാർ സമീപനം.
ദേവികുളം സബ്‍കളക്ടര്‍ ആയിരുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമനും എംഎം മണിയും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരസ്യമായ പരിഹാസങ്ങളിലേക്ക് വരെ നീണ്ടിരുന്നു.
എംഎം മണിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്
അർദ്ധരാത്രി അമിതവേഗതയിൽ നിയമങ്ങളെല്ലാം തെറ്റിച്ച് നിയന്ത്രണമില്ലാതെ പാഞ്ഞുവന്ന കാറിടിച്ചാണ് മിടുക്കനും ചെറുപ്പക്കാരനുമായ സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരിൽ ചാർത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാർത്തകളിൽ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോൾ ലജ്ജിക്കുന്നു. വാഹനമോടിക്കുമ്പോൾ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യും. അതിൽ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ തന്നെയാണ് സർക്കാർ സമീപനം.