തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മാതൃകാ പെരുമാറ്റചട്ട ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പരാതിപ്പെടാൻ മൊബൈൽ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മാതൃകാ പെരുമാറ്റചട്ട ലംഘനത്തിനെതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടാന്‍ കഴിയുന്ന തരത്തിലാണ് കമ്മീഷന് മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇതിനായി സി-വിജിൽ എന്ന ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഉപയോഗപ്പെടുത്താം. പെരുമാറ്റച്ചട്ട ലംഘനം കണ്ടാൽ ആർക്കും റിപ്പോർട്ട് ചെയ്യാം എന്നതാണ് ആപ്പിന്റെ പ്രത്യേകത. പെരുമാറ്റചട്ട ലംഘനം നടന്നുവെന്ന് തെളിയിക്കാന്‍ കഴിയുന്ന ചിത്രമോ മിനിട്ട് വരെ ദൈർഘ്യമുള്ള വീഡിയോയോ ആപ്പ് വഴി തെരഞ്ഞെടുപ്പു കമ്മീഷന് അയച്ചുകൊടുക്കാം. പരാതിപ്പെടുന്ന ആളിനെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ല. അതേസമയം ഫോണ്‍ നമ്പര്‍ നൽകിയാൽ പരാതിയിൽ നടപടി സ്വീകരിച്ചതിന്റെ വിവരം അറിയാനാവും. പെരുമാറ്റചട്ട ലംഘനത്തെ കുറിച്ച് പരാതിപ്പെടുന്നതിലെ നൂലാമാലകളും കാലതാമസവും കമ്മീഷൻ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷനിലൂടെ ഒഴിവാക്കാന്‍ കഴിയും.
പെരുമാറ്റചട്ട ലംഘനത്തെ കുറിച്ച് പരാതി ഉയര്‍ന്നാല്‍ കാലതാമസമില്ലാതെ പരിഹാരം കാണാന്‍ കഴിയുന്ന തരത്തിലാണ് അപ്ലിക്കേഷന്റെ പ്രവര്‍ത്തനം വിഭാവനം ചെയ്തിരിക്കുന്നത്. മൊബൈൽ ആപ്പ് വഴി പരാതി ലഭിച്ചു കഴിഞ്ഞാല്‍ നൂറ് മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
പെരുമാറ്റചട്ട ലംഘനത്തെ കുറിച്ച് പരാതി ഉയര്‍ന്നാല്‍ കാലതാമസമില്ലാതെ പരിഹാരം കാണാന്‍ കഴിയുന്ന തരത്തിലാണ് അപ്ലിക്കേഷന്റെ പ്രവര്‍ത്തനം വിഭാവനം ചെയ്തിരിക്കുന്നത്. മൊബൈൽ ആപ്പ് വഴി പരാതി ലഭിച്ചു കഴിഞ്ഞാല്‍ നൂറ് മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.