മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കർണ്ണാടക ബൈരക്കുപ്പ സ്വദേശിയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു. ഇയാളുടെ ആരോഗ്യനിലയിൽ തൃപ്തിയുണ്ടെന്നാണ് വിവരം. വയനാട്ടിൽ ആശങ്കവേണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വയനാട്ടിലും ബൈരക്കുപ്പയിലുമായി മൂന്നുപേരിലാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരിക്കുന്നത്. വയനാടിന്റെ അതിർത്തി പ്രദേശമായ ബൈരക്കുപ്പയിൽനിന്നും കഴിഞ്ഞ ദിവസമാണ് യുവാവ് ചികിത്സ തേടി വയനാട് ജില്ലാ ആശുപത്രിയിൽ എത്തിയത്. യുവാവിൽ കുരങ്ങുപനിയുടെ ലക്ഷണം കണ്ടതിനെത്തുടർന്ന് സാമ്പിൾ മണിപ്പാൽ വൈറോളജി ലാബിലേക്ക് അയച്ചിരുന്നു. ഇതോടെയാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.
ജനുവരിമാസം തിരുനെല്ലി അപ്പപ്പാറ ഫാമിലി ഹെൽത്ത് സെന്ററിന് കീഴിലുളള പ്രദേശത്ത് 36 വയസുള്ള യുവാവിലും ബാവലി സ്വദേശിയിലുമാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. രോഗബാധ തടയുന്നതിനായി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
വയനാടിന്റെ വിവിധ മേഖലകളിൽ മുൻകരുതൽ നൽകിയതായാണ് വിവരം. സസ്തനികൾ, കുരങ്ങുകൾ, ചിലയിനം പക്ഷികളാണ് വൈറസ് വാഹകർ. ഇത്തരം ജീവികളുടെ ശരീരത്തിലെ ചെള്ളുവഴിയാണ് രോഗം പടരുന്നത്.
ജനുവരിമാസം തിരുനെല്ലി അപ്പപ്പാറ ഫാമിലി ഹെൽത്ത് സെന്ററിന് കീഴിലുളള പ്രദേശത്ത് 36 വയസുള്ള യുവാവിലും ബാവലി സ്വദേശിയിലുമാണ് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. രോഗബാധ തടയുന്നതിനായി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
വയനാടിന്റെ വിവിധ മേഖലകളിൽ മുൻകരുതൽ നൽകിയതായാണ് വിവരം. സസ്തനികൾ, കുരങ്ങുകൾ, ചിലയിനം പക്ഷികളാണ് വൈറസ് വാഹകർ. ഇത്തരം ജീവികളുടെ ശരീരത്തിലെ ചെള്ളുവഴിയാണ് രോഗം പടരുന്നത്.