ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാം; പുതിയ ഇളവുകൾ പ്രഖ്യാപിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇന്ന് നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് സംസ്ഥാനത്ത് കൂടുതൽ കൊവിഡ് ഇളവുകൾ നൽകാൻ തീരുമാനമായത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശവുമുണ്ട്
Samayam Malayalam 25 Sept 2021, 9:06 pm
ഹൈലൈറ്റ്:
- സംസ്ഥാനത്ത് കൂടുതൽ കൊവിഡ് ഇളവുകൾ.
- ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം.
- എസി പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന് നിർദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 നിയന്ത്രണങ്ങളിൽ കുടൂതൽ ഇളവ്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയതിനൊപ്പം ബാറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുവാദമുണ്ട്. ആകെ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമേ ഒരേസമയം അനുവദിക്കൂ.
സാമൂഹ്യ അകലവും കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് വേണം ഇളവുകൾ നടപ്പാക്കാൻ. അതേസമയം, സിനിമാ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ തീരുമാനമായില്ല. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്.
കൊവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമാണ് ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാൻ അനുമതി നൽകുക. ഹോട്ടലുകളിൽ സിറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിക്കാം. ബാർ ഹോട്ടലുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതി നൽകിയെങ്കിലും ഇരിപ്പിടത്തിൻ്റെ പകുതി മാത്രമേ ഉപയോഗിക്കാൻ കഴിയൂ. എസി പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകുന്നുണ്ട്.
ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും തൊഴിലാളികക്ക് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം. എല്ലാവർക്കും വീടിന് പുറത്തിറങ്ങാനും സഞ്ചരിക്കാനും അനുമതിയുണ്ട്. സംസ്ഥാനത്തെ 91 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരിൽ പകുതിയും വാക്സിൻ എടുക്കാത്തവരാണ്. മരിക്കുന്നതിൽ 57.6 ശതമാനം പേരും വാക്സിൻ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇൻഡോർ സ്റ്റേഡിയം, നീന്തൽ കുളങ്ങൾ എന്നിവ തുറക്കാൻ അനുമതി നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. എല്ലാ സ്കൂളുകളിലും ഉടൻ പിടിഎകൾ പുനഃസംഘടിപ്പിക്കണം. സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ഇന്ന് 16,671 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,242 പേര്‍ രോഗമുക്തി നേടി. 1,65,154 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,23,772 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,248 ആയി.
വിവിധ ജില്ലകളിലായി 4,73,920 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,51,893 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,027 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1825 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,65,154 കൊവിഡ് കേസുകളില്‍, 12.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 692 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സാമൂഹ്യ അകലവും കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് വേണം ഇളവുകൾ നടപ്പാക്കാൻ. അതേസമയം, സിനിമാ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ തീരുമാനമായില്ല. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായത്.
കൊവിഡ് പ്രതിരോധ വാക്സിൻ്റെ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മാത്രമാണ് ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് കഴിക്കാൻ അനുമതി നൽകുക. ഹോട്ടലുകളിൽ സിറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ പ്രവേശിപ്പിക്കാം. ബാർ ഹോട്ടലുകളിൽ ഇരുന്ന് മദ്യപിക്കാനുള്ള അനുമതി നൽകിയെങ്കിലും ഇരിപ്പിടത്തിൻ്റെ പകുതി മാത്രമേ ഉപയോഗിക്കാൻ കഴിയൂ. എസി പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകുന്നുണ്ട്.
ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും തൊഴിലാളികക്ക് രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം. എല്ലാവർക്കും വീടിന് പുറത്തിറങ്ങാനും സഞ്ചരിക്കാനും അനുമതിയുണ്ട്. സംസ്ഥാനത്തെ 91 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരിൽ പകുതിയും വാക്സിൻ എടുക്കാത്തവരാണ്. മരിക്കുന്നതിൽ 57.6 ശതമാനം പേരും വാക്സിൻ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇൻഡോർ സ്റ്റേഡിയം, നീന്തൽ കുളങ്ങൾ എന്നിവ തുറക്കാൻ അനുമതി നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. എല്ലാ സ്കൂളുകളിലും ഉടൻ പിടിഎകൾ പുനഃസംഘടിപ്പിക്കണം. സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ഇന്ന് 16,671 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,242 പേര്‍ രോഗമുക്തി നേടി. 1,65,154 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 44,23,772 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,248 ആയി.
വിവിധ ജില്ലകളിലായി 4,73,920 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,51,893 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,027 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1825 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,65,154 കൊവിഡ് കേസുകളില്‍, 12.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 692 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.