കൊച്ചി: നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ നൂറിലേറെ സ്ത്രീകള്‍ 23ന് ശബരിമലയിലേക്ക്. ചെന്നൈയില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി മുൻനിരയിലുള്ള മനീതി എന്ന സംഘടനയുടെ നേതൃത്വത്തില്‍ 30 സ്ത്രീകളടങ്ങിയ സംഘവും ഈ ദിവസം ശബരിമലയിലെത്തും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേര്‍ ഇത്തരത്തിൽ ശബരിമലയിലെത്താൻ ഒരുക്കം തുടങ്ങിയിട്ടുമുണ്ട്. കേരളത്തിന് പുറമെ കര്‍ണാടകയില്‍ നിന്ന് ആറ് പേര്‍, ഒഡീഷയില്‍ നിന്ന് നാല് പേര്‍, മധ്യപ്രദേശില്‍ നിന്ന് അഞ്ച് പേര്‍ എന്നിവരടക്കം സംഘത്തിനൊപ്പം ഉണ്ടാകാൻ ഇടയുള്ളതായും സൂചനയുണ്ട്. 35-40 വയസ്സിന് ഇടയിലുള്ളവരാണ് സംഘത്തിലുള്ളത്. ട്രാൻസ്‍ജെന്‍ഡറുകളും ഇവരോടൊപ്പമുണ്ടാകും.
ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകളെ പിന്തുണച്ച് നിരവധി പേര്‍ ഫേസ്ബുക്കിൽ എത്തിയിട്ടുമുണ്ട്. കേരള സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കുമെന്ന പ്രതീക്ഷയിൽ മനീതി സംഘടന ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇത് പ്രകാരം സ്ത്രീകളുടെ സംഘം ശബരിമലയില്‍ എത്തിയാൽ വേണ്ട സുരക്ഷയൊരുക്കുന്നതിന് പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ടെന്നാണ് മനീതി നേതൃത്വം പറയുന്നത്.
ബംഗാള്‍ ആസ്ഥാനമായുളള ആള്‍ ഇന്ത്യ റാഡിക്കല്‍ വിമന്‍ ഓര്‍ഗനൈസേഷനും സ്ത്രീകളെ ശബരിമലയിലെത്തിക്കാൻ ഒരുങ്ങുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധിപേര്‍ ഇത്തരത്തിൽ ശബരിമലയിലെത്താൻ ഒരുക്കം തുടങ്ങിയിട്ടുമുണ്ട്. കേരളത്തിന് പുറമെ കര്‍ണാടകയില്‍ നിന്ന് ആറ് പേര്‍, ഒഡീഷയില്‍ നിന്ന് നാല് പേര്‍, മധ്യപ്രദേശില്‍ നിന്ന് അഞ്ച് പേര്‍ എന്നിവരടക്കം സംഘത്തിനൊപ്പം ഉണ്ടാകാൻ ഇടയുള്ളതായും സൂചനയുണ്ട്. 35-40 വയസ്സിന് ഇടയിലുള്ളവരാണ് സംഘത്തിലുള്ളത്. ട്രാൻസ്‍ജെന്‍ഡറുകളും ഇവരോടൊപ്പമുണ്ടാകും.
ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന സ്ത്രീകളെ പിന്തുണച്ച് നിരവധി പേര്‍ ഫേസ്ബുക്കിൽ എത്തിയിട്ടുമുണ്ട്. കേരള സര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷയൊരുക്കുമെന്ന പ്രതീക്ഷയിൽ മനീതി സംഘടന ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇത് പ്രകാരം സ്ത്രീകളുടെ സംഘം ശബരിമലയില്‍ എത്തിയാൽ വേണ്ട സുരക്ഷയൊരുക്കുന്നതിന് പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ടെന്നാണ് മനീതി നേതൃത്വം പറയുന്നത്.
ബംഗാള്‍ ആസ്ഥാനമായുളള ആള്‍ ഇന്ത്യ റാഡിക്കല്‍ വിമന്‍ ഓര്‍ഗനൈസേഷനും സ്ത്രീകളെ ശബരിമലയിലെത്തിക്കാൻ ഒരുങ്ങുന്നുണ്ട്.