തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചപ്പോൾ കേരളത്തിൽ ഇല്ലാതായത് 3,13,701വോട്ടുകൾ. ഒന്നിലേറെ മണ്ഡലങ്ങളിൽ വോട്ടുള്ളവർ (ഇരട്ട വോട്ട്), മരണശേഷവും വോട്ടർ പട്ടികയിൽ പേരുള്ളവർ, നാട്ടിൽ ഇല്ലാത്തവർ, തുടങ്ങിയവരുടെ വോട്ടുകളാണ് ഇതിലൂടെ ഇല്ലാതായതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. മുൻ തെരഞ്ഞെടുപ്പുകളിൽ ഇത്തരം വോട്ടുകൾ ചെയ്തിട്ടുണ്ടാകാമെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
കള്ളവോട്ട് ഇല്ലാതാക്കുന്നതിനാണ് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയിൽ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന നിർദ്ദേശം കേന്ദ്രം മുന്നോട്ടുവെച്ചത്. കേന്ദ്രത്തിന്റെ നിർദ്ദേശം ഫലപ്രദമായെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ശുദ്ധീകരണ പ്രക്രിയ ഇനിയും മുന്നോട്ടു കൊണ്ടുപോകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
ഈ വർഷം ജനുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 2,73,65,345 വോട്ടർമാരാണുള്ളത്. ആധാറുമായി ബന്ധിപ്പിച്ചപ്പോൾ 3,13,701 വോട്ടുകൾ അസാധുവായി. എന്നാൽ പുതിയ 1,10,646 പേരുകൾ പട്ടികയിൽ ചേർത്തതോടെ ആകെ വോട്ടർമാരുടെ എണ്ണം 2,71,62,646 ആയി. ഇപ്പോഴത്തെ നടപടിയിൽ പരാതിയുള്ളവർക്ക് ഡിസംബർ 8 വരെ പരാതി ഉന്നയിക്കാം.
പുതുക്കിയ വോട്ടർ പട്ടിക താലൂക്ക്-വില്ലേജ് ഓഫീസുകളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും പരിശോധിക്കാം. അന്തിമ വോട്ടർ പട്ടിക 2023 ജനുവരി 5ന് പ്രസിദ്ധീകരിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം 17 വയസ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. ജനുവരി ഒന്നിന് 18 വയസ് തികയുന്നവർക്കാണ് മുൻകൂറായി അപേക്ഷിക്കാൻ സാധിക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു അവസരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കുന്നത്. www.ceokerala.gov.in വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അടുത്ത വർഷം മുതൽ 18 തികയുന്നവർക്ക് ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാവുന്നതാണ്.
40-49വയസ് പ്രായത്തിനിടയിൽ ഉള്ളവരാണ് സംസ്ഥാനത്തെ വോട്ടർമാരിൽ അധികവും. 57,78,693 വോട്ടർമാരാണ് ഈ പ്രായപരിധിക്കുള്ളിൽ ഉള്ളവർ. 30-39 വയസിനിടയിൽ ഉള്ളവരാണ് രണ്ടാമത്. അത്തരക്കാർ 56,38, 605 പേരാണുള്ളത്. 50-59 പ്രായത്തിനിടയിലുള്ളവർ 49,29,392 പേരാണുള്ളത്. 80 വയസിനു മുകളിലുള്ള 65,9204 പേരും, 20 വയസിനു താഴെയുള്ള 28,2733 പേരുമാണ് സംസ്ഥാനത്തുള്ളത്.
കള്ളവോട്ട് ഇല്ലാതാക്കുന്നതിനാണ് ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയിൽ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന നിർദ്ദേശം കേന്ദ്രം മുന്നോട്ടുവെച്ചത്. കേന്ദ്രത്തിന്റെ നിർദ്ദേശം ഫലപ്രദമായെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ശുദ്ധീകരണ പ്രക്രിയ ഇനിയും മുന്നോട്ടു കൊണ്ടുപോകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
ഈ വർഷം ജനുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ 2,73,65,345 വോട്ടർമാരാണുള്ളത്. ആധാറുമായി ബന്ധിപ്പിച്ചപ്പോൾ 3,13,701 വോട്ടുകൾ അസാധുവായി. എന്നാൽ പുതിയ 1,10,646 പേരുകൾ പട്ടികയിൽ ചേർത്തതോടെ ആകെ വോട്ടർമാരുടെ എണ്ണം 2,71,62,646 ആയി. ഇപ്പോഴത്തെ നടപടിയിൽ പരാതിയുള്ളവർക്ക് ഡിസംബർ 8 വരെ പരാതി ഉന്നയിക്കാം.
പുതുക്കിയ വോട്ടർ പട്ടിക താലൂക്ക്-വില്ലേജ് ഓഫീസുകളിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും പരിശോധിക്കാം. അന്തിമ വോട്ടർ പട്ടിക 2023 ജനുവരി 5ന് പ്രസിദ്ധീകരിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. അതേസമയം 17 വയസ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. ജനുവരി ഒന്നിന് 18 വയസ് തികയുന്നവർക്കാണ് മുൻകൂറായി അപേക്ഷിക്കാൻ സാധിക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു അവസരം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കുന്നത്. www.ceokerala.gov.in വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അടുത്ത വർഷം മുതൽ 18 തികയുന്നവർക്ക് ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാവുന്നതാണ്.
40-49വയസ് പ്രായത്തിനിടയിൽ ഉള്ളവരാണ് സംസ്ഥാനത്തെ വോട്ടർമാരിൽ അധികവും. 57,78,693 വോട്ടർമാരാണ് ഈ പ്രായപരിധിക്കുള്ളിൽ ഉള്ളവർ. 30-39 വയസിനിടയിൽ ഉള്ളവരാണ് രണ്ടാമത്. അത്തരക്കാർ 56,38, 605 പേരാണുള്ളത്. 50-59 പ്രായത്തിനിടയിലുള്ളവർ 49,29,392 പേരാണുള്ളത്. 80 വയസിനു മുകളിലുള്ള 65,9204 പേരും, 20 വയസിനു താഴെയുള്ള 28,2733 പേരുമാണ് സംസ്ഥാനത്തുള്ളത്.