തിരുവനന്തപുരം: മദ്യപിച്ച് കാറോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം. ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെ വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കും. സര്‍വേ ഡയറക്ടര്‍ ആയി നിയമിതനായ ഉദ്യോഗസ്ഥന്റെ പ്രവൃത്തിയില്‍ കര്‍ശനമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. ഫേസ്ബുക്ക് പോസ്റ്റില്‍ വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണിയും പദവിനോക്കാതെയുള്ള നടപടി ശ്രീറാമിന് എതിരെയുണ്ടാകുമെന്ന് അറിയിച്ചിരുന്നു.
മുന്‍പും അമിത വേഗതയ്ക്ക് പഴികേട്ടിട്ടുള്ളയാളാണ് ശ്രീറാം വെങ്കിട്ടരാമന്. ഇത് ഒരു മലയാള മാധ്യമത്തോട് വെങ്കിട്ടരാമന് ഒരു പഴയ അഭിമുഖത്തില്‍ സമ്മതിച്ചിരുന്നു. മദ്യപിച്ച് ലക്കുകെട്ടയാള്‍ക്ക് വാഹനം നല്‍കിയതിനാണ് വഫയുടെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയത്. വഫയുടെ ലൈസന്‍സും റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ കലാശിച്ച അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഇപ്പോള്‍ അറസ്റ്റിലാണ്. അപകട സമയത്ത് ശ്രീറാം ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് മൊഴി നല്‍കിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീറാമിന് മേല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീറാം വെങ്കിട്ടരാമന്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന് സര്‍വെ ആന്റ് ലാന്‍ഡ് റിക്കോര്‍ഡ്സ് വകുപ്പിന്റെ ഡയറക്ടരുടെ ചുമതല നല്‍കിയിരുന്നു. പ്രൊജക്ട് ഡയറക്ടര്‍-കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്, ഹൗസിംഗ് കമ്മീഷണര്‍, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് എന്നീ അധിക ചുമതലകളും ശ്രീറാമിനാണ്.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോട് അടുത്താണ് അപകടം. അമിതമായി മദ്യപിച്ചിരുന്ന ശ്രീറാം വഫയെ വിളിച്ച് വീട്ടിലേക്ക് പോകാന്‍ കാര്‍ ആവശ്യപ്പെടുകയും പിന്നീട് തനിയെ കാര്‍ ഓടിക്കാന്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തു എന്നാണ് വഫയുടെ മൊഴി. മ്യൂസിയം ജംക്ഷന് അടുത്ത് വച്ച് അമിത വേഗതയില്‍ എത്തിയ കാര്‍ സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് ചീഫ്, ബഷീര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിനും മതിലിനും ഇടയില്‍ അമര്‍ന്ന ബഷീര്‍ തല്‍ക്ഷണം മരിച്ചു. വാഹനം ഓടിച്ചിരുന്നത് വഫയാണെന്ന് പോലീസിനോട് പറഞ്ഞ വെങ്കിട്ടരാമന് പിന്നീട് ചികിത്സ തേടുകയായിരുന്നു. ഇയാളുടെ രക്തസാമ്പിൾ എടുക്കുന്നത് മനപൂര്‍വ്വം പോലീസ് ഒമ്പത് മണിക്കൂറോളം വൈകിപ്പിക്കുകയും ചെയ്തു.
മുന്‍പും അമിത വേഗതയ്ക്ക് പഴികേട്ടിട്ടുള്ളയാളാണ് ശ്രീറാം വെങ്കിട്ടരാമന്. ഇത് ഒരു മലയാള മാധ്യമത്തോട് വെങ്കിട്ടരാമന് ഒരു പഴയ അഭിമുഖത്തില്‍ സമ്മതിച്ചിരുന്നു. മദ്യപിച്ച് ലക്കുകെട്ടയാള്‍ക്ക് വാഹനം നല്‍കിയതിനാണ് വഫയുടെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയത്. വഫയുടെ ലൈസന്‍സും റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ കലാശിച്ച അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഇപ്പോള്‍ അറസ്റ്റിലാണ്. അപകട സമയത്ത് ശ്രീറാം ആയിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് മൊഴി നല്‍കിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീറാമിന് മേല്‍ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീറാം വെങ്കിട്ടരാമന്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന് സര്‍വെ ആന്റ് ലാന്‍ഡ് റിക്കോര്‍ഡ്സ് വകുപ്പിന്റെ ഡയറക്ടരുടെ ചുമതല നല്‍കിയിരുന്നു. പ്രൊജക്ട് ഡയറക്ടര്‍-കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്, ഹൗസിംഗ് കമ്മീഷണര്‍, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് എന്നീ അധിക ചുമതലകളും ശ്രീറാമിനാണ്.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോട് അടുത്താണ് അപകടം. അമിതമായി മദ്യപിച്ചിരുന്ന ശ്രീറാം വഫയെ വിളിച്ച് വീട്ടിലേക്ക് പോകാന്‍ കാര്‍ ആവശ്യപ്പെടുകയും പിന്നീട് തനിയെ കാര്‍ ഓടിക്കാന്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തു എന്നാണ് വഫയുടെ മൊഴി. മ്യൂസിയം ജംക്ഷന് അടുത്ത് വച്ച് അമിത വേഗതയില്‍ എത്തിയ കാര്‍ സിറാജ് ദിനപത്രത്തിന്റെ യൂണിറ്റ് ചീഫ്, ബഷീര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കിനും മതിലിനും ഇടയില്‍ അമര്‍ന്ന ബഷീര്‍ തല്‍ക്ഷണം മരിച്ചു. വാഹനം ഓടിച്ചിരുന്നത് വഫയാണെന്ന് പോലീസിനോട് പറഞ്ഞ വെങ്കിട്ടരാമന് പിന്നീട് ചികിത്സ തേടുകയായിരുന്നു. ഇയാളുടെ രക്തസാമ്പിൾ എടുക്കുന്നത് മനപൂര്‍വ്വം പോലീസ് ഒമ്പത് മണിക്കൂറോളം വൈകിപ്പിക്കുകയും ചെയ്തു.