തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 18ന് മോട്ടാര്‍വാഹനപണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ വാഹന സംരക്ഷണസമിതിയുടെ ആഹ്വാനം. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് സമിതി നേതാക്കള്‍ അറിയിച്ചു. ഇന്ന് തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം വന്നിരിക്കുന്നത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് സമിതി നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒന്നുമുതല്‍ ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ വേഗത്തിൽ എല്ലാ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിക്കാനാകാത്തതുമൂലം തുടക്കസമയത്തെ പരിമിതികള്‍ കണക്കിലെടുത്ത് വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിരുന്നു.
ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 7,000 രൂപ വര്‍ധിപ്പിച്ചതിനെതിരെയും പ്രതിഷേധമുണ്ട്. ടാക്‌സി വാഹനങ്ങളില്‍ ജൂണ്‍ 15നകം ജിപിഎസ് ഘടിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നൽകിയിരിക്കുന്നത്.
ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 7,000 രൂപ വര്‍ധിപ്പിച്ചതിനെതിരെയും പ്രതിഷേധമുണ്ട്. ടാക്‌സി വാഹനങ്ങളില്‍ ജൂണ്‍ 15നകം ജിപിഎസ് ഘടിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നൽകിയിരിക്കുന്നത്.