ആപ്പ്ജില്ല

'വോട്ടര്‍മാരോട് ഒന്ന് പറഞ്ഞ് ഇലക്ഷന്‍ കഴിഞ്ഞാല്‍ നിലപാട് മാറ്റുന്നവരില്‍ ഉള്‍പ്പെടുത്തരുത്': ശശി തരൂര്‍

Samayam Malayalam 21 Aug 2020, 10:48 am
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തെ അനുകൂലിച്ചതിന് പിന്നാലെ ട്വീറ്റുമായി എം പി ശശി തരൂര്‍. തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
Samayam Malayalam ശശി തരൂര്‍



പഴയ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് തരൂരിന്റെ പ്രതികരണം. 'തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ എന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തേണ്ടതില്ല', തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

Also Read: 50 വര്‍ഷത്തേയ്ക്ക് അദാനി ഗ്രൂപ്പിന്; തിരുവനന്തപുരം വിമാനത്താവളം കേരളത്തിന് നഷ്ടപ്പെട്ടത് എങ്ങനെ?

'എന്റെ സഹപ്രവര്‍ത്തകര്‍ മറ്റൊരു നിലപാട് എടുക്കുന്നതിന് മുമ്പ് എന്നോട് എന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ കൃത്യമായും എന്റെ നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. എന്റെ നിയോജക മണ്ഡലത്തിന്റെ താല്‍പര്യത്തിന് വേണ്ടിയാണ് ഞാന്‍ നിലപാട് എടുത്തിട്ടുള്ളതും സംസാരിക്കുന്നതും', തരൂര്‍ ട്വീറ്റ് ചെയ്തു.

Also Read: 29 ലക്ഷം കവിഞ്ഞ് രാജ്യത്തെ രോഗബാധ; 55,000 ത്തിനരികെ മരണസംഖ്യ, സ്ഥിതി അതിരൂക്ഷം

സ്വകാര്യവല്‍ക്കരണം വിമാനത്താവള വികസനം വേഗത്തിലാക്കുമെന്നും ഭൂമിയുടെ അവകാശം സര്‍ക്കാര്‍ ഏജന്‍സികളില്‍ നിക്ഷിപ്തമായിരിക്കുമെന്നുമാണ് തരൂരിന്റെ നിലപാട്. 'തിരുവനന്തപുരത്തെ ചരിത്രത്തിനും നിലയ്ക്കും സാധ്യതകള്‍ക്കും ഉപകാരപ്രദമാകുന്നതരത്തില്‍ ഒന്നാംതരം വിമാനത്താവളമാണ് ജനങ്ങള്‍ക്ക് വേണ്ടത്. ഈ സാഹചര്യത്തില്‍, തീരുമാനം, എത്ര വിവാദപരമാണെങ്കിലും, നമ്മള്‍ അനുഭവിച്ച വലിയ കാലതാമസത്തേക്കാള്‍ നല്ലതാണ്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് നല്‍കുക മാത്രമാണ് വികസനം സാധ്യമാകാന്‍ ഏകപോംവഴി. ഏതു കമ്പനിയായാലും ഭൂമിയുടെയും വിമാനത്താവളത്തിന്റെയും ഉടമസ്ഥാവകാശവും എടിസി, സുരക്ഷ, കസ്റ്റംസ്, ഇമിഗ്രേഷന്‍ എന്നിവയുടെ ഉത്തരവാദിത്തം ഇപ്പോഴും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിലനില്‍ക്കുന്നു.''- ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്