ആപ്പ്ജില്ല

മുല്ലപ്പെരിയാറിന്റെ ആറ് ഷട്ടറുകൾ ഉയർത്തി; കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ തമിഴ്നാട്

ചൊവ്വാഴ്ച രാത്രി ഒൻപതു മണിക്കു ശേഷമാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ ഉയർത്തിയത്. രാത്രികാലത്ത് ഷട്ടറുകൾ തുറന്നതിലുള്ള പരാതി കേരളം അറിയിക്കുമെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തമിഴ്നാട് വീണ്ടും ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്.

Samayam Malayalam 30 Nov 2021, 11:41 pm
കൊച്ചി: മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ രാത്രികാലത്ത് തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം മുഖവിലയ്ക്കെടുക്കാതെ തമിഴ്നാട്. ജലനിരപ്പ് 142 അടിയിൽ എത്തിയതിനു പിന്നാലെ അണക്കെട്ടിന്റെ ആറ് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. നിലവിൽ ഷട്ടറുകൾ മുപ്പത് സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ടെന്ന് മാത്യുഭൂമി റിപ്പോർട്ട് ചെയ്തു.
Samayam Malayalam mullaperiyar dam
മുല്ലപ്പെരിയാർ ഡാം |Image: India Times


മലയാളികളും തമിഴരും മരിക്കും; മുല്ലപ്പെരിയാർ ജലബോംബെന്ന് എംഎം മണി
ചൊവ്വാഴ്ച രാത്രി ഒൻപതു മണിക്കു ശേഷമാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ ഉയർത്തിയത്. രണ്ട് ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് ശക്തമാകുകയും ചെയ്തതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വൃഷ്ടി പ്രദേശത്ത് മഴ കനത്തത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിക്കു മുകളിൽ എത്തിയതോടെയാണ് ഒഴുകിയെത്തുന്നത്രയും വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ അണക്കെട്ടിന്റെ ഒൻപത് ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നിരുന്നു. ഇന്നലെ രാത്രി 141.9 അടി വരെയായിരുന്നു ഡാമിലെ ജലനിരപ്പ്. 142 അടിയായപ്പോഴാണ് വെള്ളം അഴിച്ചുവിട്ടത്. അഞ്ച് ഷട്ടറുകൾ 60 സെന്റീമീറ്റർ വരെയും നാല് ഷട്ടറുകൾ 30 സെന്റീമീറ്ററുമാണ് ഉയർത്തിയത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് മുന്നറിയിപ്പ് ലഭിക്കുന്നത്. മൂന്നുമണിക്ക് ഷട്ടറുകൾ ഉയർത്തുകയും ചെയ്തു.

കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനു പിന്നിൽ സുധാകരൻ; പ്രവർത്തകരെ ഇനിയും ബലിയാടാക്കരുത്: മമ്പറം ദിവാകരൻ
ജലനിരപ്പ് 141.95 അടിയിലെത്തിയപ്പോഴാണ് തുറന്ന ഷട്ടറുകളുടെ എണ്ണം തമിഴ്നാട് രണ്ടാക്കി കുറച്ചത്. 30 സെന്റമീറ്റർ ഉയർത്തിയ ഷട്ടറുകളിലൂടെ 500 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്.

രാത്രികാലത്ത് ഷട്ടറുകൾ തുറന്നതിലുള്ള പരാതി കേരളം അറിയിക്കുമെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു. രാത്രികാലത്ത് ഷട്ടറുകൾ തുറന്നാൽ കേരളത്തിന് മുന്നൊരുക്കം നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തമിഴ്നാട് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്