തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രചാരണത്തിൽ പങ്കെടുക്കും. വൈകുന്നേരം ആറു മണിക്ക് പേട്ടയിൽ നടക്കുന്ന പൊതു സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. മണ്ഡലത്തിൽ പ്രചാരണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. തന്റെ പ്രചാരണത്തിൽ പ്രവർത്തകർ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് ശശി തരൂർ എഐസിസിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് എഐസിസിയും കെപിസിസിയും വിഷയത്തിൽ ഇടപെടുകയും പ്രവർത്തകരോട് സജീവമാകണമെന്നും നിർദേശം. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയാണ് എഐസിസിയുടെ നിർദേശം പ്രവർത്തകരെ അറിയിച്ചത്. തുടർന്ന്, ബൂത്ത് തല പ്രവർത്തനങ്ങളും നോട്ടീസ് വിതരണവും കാര്യക്ഷമമാക്കി.
വി. എസ് ശിവകുമാർ എംഎൽഎയാണ് പ്രചാരണത്തിന്റെ മെല്ലെപ്പോക്കിന് പിന്നിലെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഈ ആരോപണം നിഷേധിച്ച ശിവകുമാർ തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. അതിനിടെ ശിവകുമാർ അടക്കമുള്ളവരുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് ഐഎൻടിയുസി നേതാവായ കല്ലിയൂർ മുരളി പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. പ്രചാരണത്തിൽ പാളിച്ചകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുമെന്നും താൻ നേതൃത്വത്തിന് പരാതി നൽകിയിട്ടില്ളെന്നും ശശി തരൂർ പ്രതികരിച്ചു.
വി. എസ് ശിവകുമാർ എംഎൽഎയാണ് പ്രചാരണത്തിന്റെ മെല്ലെപ്പോക്കിന് പിന്നിലെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു. ഈ ആരോപണം നിഷേധിച്ച ശിവകുമാർ തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. അതിനിടെ ശിവകുമാർ അടക്കമുള്ളവരുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് ഐഎൻടിയുസി നേതാവായ കല്ലിയൂർ മുരളി പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. പ്രചാരണത്തിൽ പാളിച്ചകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുമെന്നും താൻ നേതൃത്വത്തിന് പരാതി നൽകിയിട്ടില്ളെന്നും ശശി തരൂർ പ്രതികരിച്ചു.