കൊച്ചി: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പുകഴ്ത്തി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന. സുകുമാരൻ നായര്‍ അടിമുടി മാന്യനാണെന്നും അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എൻഎസ്എസ് സിപിഎമ്മിന്റെ പോഷകസംഘടനയാണെന്ന് വിചാരിക്കരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സുകുമാരൻ നായരെ അധിക്ഷേപിച്ചത് തെറ്റാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. എൻഎസ്എസ് അല്ല സിപിഎം ആണ് മാടമ്പിത്തരം കാണിക്കുന്നതെന്നായിരുന്നു മുല്ലപ്പള്ളിയുടെ അഭിപ്രായം. എൻഎസ്എസ് കേരളത്തിന് നല്‍കിയത് വലിയ സംഭാവനയാണെന്നും എന്നാൽ സാഹിത്യ അക്കാദമി പുറത്തിറക്കിയ നവോത്ഥാന നായകരുടെ പട്ടികയിൽ മന്നത്തു പദ്മനാഭനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. എൻഎസ്എസ് വെറുമൊരു സാമുദായിക സംഘടനയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
എൻഎസ്എസിന്റെ മാടമ്പിത്തരം മനസ്സിൽ വച്ചാൽ മതിയെന്നായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം. അനുനയിപ്പിക്കാൻ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും തങ്ങൾ പറയുന്നതു കേട്ടുകൊള്ളണമെന്നതു പഴയ സവർണ മേധാവികളുടെയും തമ്പ്രാക്കളുടെയും നിലപാടാണെന്നും കോടിയേരി സുകുമാരൻ നായരെ വിമര്‍ശിച്ചിരുന്നു. അത്തരത്തിലുള്ള നിലപാട് ശരിയല്ലെന്ന് അവരുടെ അണികൾക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. കേരളം വിധിയെഴുതിയിട്ടുള്ളത് ഏതെങ്കിലും സമുദായ സംഘടനയുടെ നിലപാട് അനുസരിച്ചല്ലെന്നും സംഘടനകളുടെ സാധാരണ പ്രവർത്തകർ ഇടതുപക്ഷത്തിനൊപ്പമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
എൻഎസ്എസിന്റെ മാടമ്പിത്തരം മനസ്സിൽ വച്ചാൽ മതിയെന്നായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനം. അനുനയിപ്പിക്കാൻ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും തങ്ങൾ പറയുന്നതു കേട്ടുകൊള്ളണമെന്നതു പഴയ സവർണ മേധാവികളുടെയും തമ്പ്രാക്കളുടെയും നിലപാടാണെന്നും കോടിയേരി സുകുമാരൻ നായരെ വിമര്‍ശിച്ചിരുന്നു. അത്തരത്തിലുള്ള നിലപാട് ശരിയല്ലെന്ന് അവരുടെ അണികൾക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. കേരളം വിധിയെഴുതിയിട്ടുള്ളത് ഏതെങ്കിലും സമുദായ സംഘടനയുടെ നിലപാട് അനുസരിച്ചല്ലെന്നും സംഘടനകളുടെ സാധാരണ പ്രവർത്തകർ ഇടതുപക്ഷത്തിനൊപ്പമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.