ആപ്പ്ജില്ല

ബിനോയ് കോടിയേരിയെ തിങ്കളാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

പ്രതി-വാദി ഭാഗം അഭിഭാഷകർ തങ്ങളുടെ വാദം എഴുതി നൽകിയതിനാലാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. അതുവരെ അറസ്റ്റ് പാടില്ലെന്നും കോടതി.

Samayam Malayalam 27 Jun 2019, 6:23 pm

ഹൈലൈറ്റ്:

  • തന്റെ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ജാമ്യം നൽകരുതെന്ന് യുവതി
  • നിരവധി തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ
  • കേസ് നീട്ടിക്കൊണ്ടുപോകാനാണ് പരാതിക്കാരിയുടെ അഭിഭാഷകൻ ശ്രമിക്കുന്നതെന്ന് ബിനോയിയുടെ അഭിഭാഷകൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam binoy
മുംബൈ: ലൈംഗിക പീഡന കേസിൽ ബോനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കഴാഴ്ചത്തേക്ക് കോടതി മാറ്റിവെച്ചു. മുംബൈ ദിൽദോഷി സെഷൻസ് കോടതിയേടേതാണ് നടപടി. അതേസമയം വിധി പറയുന്നതുവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു.
പരാതിക്കാരിക്കായി പ്രത്യേക അഭിഭാഷകൻ ഹാജരായി. വാദങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് അപേക്ഷ നൽകി. എന്നാൽ ഇതിനെതിരായ നിലപാടാണ് ബിനോയ് കോടിയേരിയുടെ അഭിഭാഷകൻ സ്വീകരിച്ചത്. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമെന്നാണ് ബിനോയിയുടെ അഭിഭാഷകൻ ഇതിനെ വിശേഷിപ്പിച്ചത്. ഇതേത്തുടർന്ന് തർക്കം മുറുകിയപ്പോൾ വാദങ്ങൾ എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചു. നിരവധി തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അഭിഭാഷകൻ പറഞ്ഞു.

എഴുതി നൽകിയ വാദങ്ങൾ പരിശോധിക്കേണ്ടതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ വിധിപറയുന്നതുവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു.

യുവതിയേയും കുട്ടിയേയും ദുബായിലേക്ക് കൊണ്ടുപോകുന്നതിനായി അയച്ചുനൽകിയ വിമാനടിക്കറ്റിന്റെയും വിസയുടേയും രേകകൾ അടക്കം നിരവധി ഇലക്ട്രോണിക്ക് തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് യുവതിയുടെ അഭിഭാഷകന്റെ വാദം. തന്റെ മകനെ തട്ടിക്കൊണ്ടുപോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ് കോടിയേരിക്ക് ജാമ്യം നൽകരുതെന്നാണ് യുവതിയുടെ ആവശ്യം.

ക്രിമിനൽ പശ്ചാത്തലം, വിവാഹം കഴിച്ച വിവരം തുടങ്ങിയവ തന്നിൽനിന്നും ബിനോയ് കോടിയേരി മറച്ചുവെച്ചെന്നാണ് യുവതി ആരോപിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്