ആപ്പ്ജില്ല

ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യത്തില്‍ പൊട്ടിക്കരഞ്ഞ് സൗമ്യ

'നിന്റെ പേരുതന്നെ സൗമ്യയെന്നാണ്. മുഖത്തും സൗമ്യഭാവം. എന്നിട്ടും എന്താ ഇങ്ങനെയൊക്കെ സംഭവിച്ചത്?

Samayam Malayalam 26 Apr 2018, 10:26 am
കണ്ണൂര്‍: ആസ്പത്രിയില്‍നിന്നും പിന്നീട് കസ്റ്റഡിയിലെടുത്തപ്പോഴും മാതാപിതാക്കളുടെയും മക്കളുടെയും മരണത്തെക്കുറിച്ച് പോലീസ് സൗമ്യയോട് ചോദിച്ചിരുന്നു. പക്ഷേ, കൊലപാതകത്തെ കുറിച്ച് ഒരു സൂചന പോലും സൗമ്യ കൊടുത്തിരുന്നില്ല. തലശ്ശേരി റെസ്റ്റ് ഹൗസില്‍ 11 മണിക്കൂര്‍ നീണ്ട ചോദ്യചെയ്യലില്‍ അവസാന രണ്ടുമണിക്കൂറിലാണ് സൗമ്യ കൊലപാതകങ്ങളെ കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയത്.
Samayam Malayalam download.


'നിന്റെ പേരുതന്നെ സൗമ്യയെന്നാണ്. മുഖത്തും സൗമ്യഭാവം. എന്നിട്ടും എന്താ ഇങ്ങനെയൊക്കെ സംഭവിച്ചത്? ഡിവൈ.എസ്.പി. പി.പി.സദാനന്ദനാണ് സൗമ്യയുടെ മനസ്സ് മാറ്റാനുളള ശ്രമം തുടങ്ങിയത്. അപ്പോഴും അവള്‍ കാര്യമായി പ്രതികരിച്ചില്ല. ഭര്‍ത്താവിനെക്കുറിച്ചുള്ള അന്വേഷണമെത്തിയപ്പോഴേക്കും അവള്‍ സംസാരിക്കാന്‍ തുടങ്ങി.

'ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് .രക്ഷയില്ലെന്നു തോന്നിയപ്പോഴാണ് വിട്ടുപോന്നത്. ഒരിക്കല്‍, ഇളയമകള്‍ അയാളുടേതല്ലെന്നു പറഞ്ഞ് ഉപദ്രവിച്ചു. എലിവിഷം കലക്കി നല്‍കി, മകള്‍ തന്റേതാണെങ്കില്‍ കുടിക്കണമെന്നു പറഞ്ഞു. അങ്ങനെ താന്‍ കുടിച്ചു. ഇതില്‍ കേസൊന്നും വേണ്ടെന്ന് എല്ലാവരും പറഞ്ഞാണ് ഒഴിവാക്കിയത്' -സൗമ്യ പറഞ്ഞു.

വീട്ടില്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അച്ഛന് പണിക്കു പോകാനാകാത്ത സ്ഥിതിയായി. അമ്മ കൂലിപ്പണിക്കു പോയെങ്കിലും പിന്നീട് അതിനും പറ്റാതായി. കുടുംബത്തിന്റെ ഭാരം മുഴുവന്‍ എന്റെ തലയില്‍ മാത്രമായി. കശുവണ്ടിക്കമ്പനിയിലെ തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. ഇവിടെനിന്ന് പരിചയപ്പെട്ട ഒരു സ്ത്രീയാണ് ചില പുരുഷന്മാരുടെ അരികിലെത്തിച്ചത്.

പണം കിട്ടിയതിനാല്‍ അതില്‍പ്പെട്ടുപോയി. ഒരിക്കല്‍മാത്രം വീട്ടില്‍ തന്നെക്കാണാന്‍ ഒരാള്‍ വന്നിരുന്നു. അയാളുമായി ഇടപഴകുന്നത് മകള്‍ കാണുകയും ചെയ്തു' -അപ്പോള്‍ മകളൊരു പ്രശ്‌നമാകുമെന്ന് തോന്നിപ്പോയി അല്ലേ.. എന്ന ഡിവെ എസ് പിയുടെ ചോദ്യത്തിന് അതേ എന്നായിരുന്നു സൗമ്യയുടെ ഉത്തരം. പിന്നീട് മകള്‍ക്കും അച്ഛനമ്മമാര്‍ക്കും വിഷം നല്‍കിയതെങ്ങനെയെന്നും സൗമ്യ കുറ്റ സമ്മതം നടത്തി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്