ആപ്പ്ജില്ല

മുരുകന്റെ മരണം: വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നതായി മൊഴി

മുരുകനെ എത്തിച്ചപ്പോള്‍ 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു

TNN 18 Aug 2017, 5:18 pm
തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സമയത്ത് വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ മൊഴി. മുരുകനെ എത്തിച്ചപ്പോള്‍ 15 വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ നടക്കാനുള്ള 111 ശസ്ത്രക്രിയകള്‍ക്കായി നീക്കി വച്ചതായിരുന്നു ഇവ.
Samayam Malayalam murugans death ventilators were available says mch superintendent
മുരുകന്റെ മരണം: വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നതായി മൊഴി


അപകടം ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങള്‍ പരിഗണിക്കാന്‍ അഞ്ച് വെന്റിലേറ്ററുകളും ഉണ്ടായിരുന്നു. എന്നാല്‍ ഇവയൊന്നും മുരുകനെ പ്രവേശിപ്പിച്ച സമയത്ത് ഒഴിവില്ലായിരുന്നു എന്നാണ് മൊഴിയില്‍ പറയുന്നത്. ആശുപത്രിയിലെ 55 വെന്റിലേറ്ററുകളില്‍ രോഗികളുണ്ടായിരുന്നു. 19 വെന്റിലേറ്ററുകള്‍ ആ സമയം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്നും സൂപ്രണ്ട് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാലാണ് മുരുകന് മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കാത്തതെന്നായിരുന്നു വിശദീകരണം. വാഹനാപകടം സംഭവിച്ച സമയത്ത് തിരുവനന്തപുരത്തെയും കൊല്ലത്തെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും മുരുകന് ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു.

Murugan's death: Ventilators were available, says MCH Superintendent

In yet another development in the case relating to the death of Tamil Nadu native Murugan due to alleged medical negligence, it has come to light that ventilators were available at the hospital when Murugan was taken there for treatment.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്