തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് തമിഴ്‌നാട് സ്വദേശി മുരുകൻ മരിച്ചതിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കൽ ബോർഡ്. ജീവൻ രക്ഷിക്കാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല മുരുകനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രി രേഖകളിൽ മുരുകനെ പ്രവേശിപ്പിച്ചതായി രേഖപ്പെടുത്താത്തത് തെറ്റായി പോയെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ്, കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ ആശുപത്രികളിലെ ആറു ഡോക്ടർമാർക്കു മുരുകന്‍റെ ജീവൻ രക്ഷിക്കുന്നതിൽ വീഴ്‌ച സംഭവിച്ചെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൃത്യ സമയത്ത് ചികിത്സ നൽകാതിരുന്നത് കൊണ്ടാണ് മുരുകൻ മരിക്കാൻ ഇടയായതെന്ന് നേരത്തെ ആരോഗ്യവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കൊല്ലം ചാത്തന്നൂരിലുണ്ടായ അപകടത്തിൽ തിരുനൽവേലി സ്വദേശി മുരുകൻ കഴിഞ്ഞ ഓഗസ്റ്റ് 16 നാണ് മരിച്ചത്. ഒരു വിവിഐപി വെന്‍റിലേറ്ററും 16 സ്റ്റാൻഡ് ബൈ വെന്‍റിലേറ്ററും ഒഴിവുണ്ടായിട്ടും മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ്, കൊല്ലം മെഡിസിറ്റി, മെഡിട്രീന, അസീസിയ ആശുപത്രികളിലെ ആറു ഡോക്ടർമാർക്കു മുരുകന്‍റെ ജീവൻ രക്ഷിക്കുന്നതിൽ വീഴ്‌ച സംഭവിച്ചെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൃത്യ സമയത്ത് ചികിത്സ നൽകാതിരുന്നത് കൊണ്ടാണ് മുരുകൻ മരിക്കാൻ ഇടയായതെന്ന് നേരത്തെ ആരോഗ്യവകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കൊല്ലം ചാത്തന്നൂരിലുണ്ടായ അപകടത്തിൽ തിരുനൽവേലി സ്വദേശി മുരുകൻ കഴിഞ്ഞ ഓഗസ്റ്റ് 16 നാണ് മരിച്ചത്. ഒരു വിവിഐപി വെന്‍റിലേറ്ററും 16 സ്റ്റാൻഡ് ബൈ വെന്‍റിലേറ്ററും ഒഴിവുണ്ടായിട്ടും മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ലെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.